സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് അബൂംസറ അതിർത്തി വഴി സൗദിയിലേക്ക് പോകുന്ന എല്ലാവരും സൗദി കസ്റ്റംസിെൻറ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിൽനിന്ന് സൗദിയിലേക്ക് പോകുന്ന ഖത്തരി പൗരൻമാരും താമസക്കാരും സന്ദർശകരും പാലിക്കേണ്ട നിബന്ധനകൾ സൗദി കസ്റ്റംസിെൻറ https://www.customs.gov.sa/ar/declare എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്.
കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതടക്കമുള്ളവ പാലിക്കണം. വിലപിടിപ്പുള്ള വസ്തുക്കൾക്ക് ഈടാക്കിയേക്കാവുന്ന മൂല്യവർധിത നികുതിയും അടക്കേണ്ടി വരും. ഇവ പാലിച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും. മൂന്നര വർഷത്തെ ഖത്തർ ഉപരോധം നീക്കി കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പുവെച്ചതോടെയാണ് സൗദി തങ്ങളുടെ അതിർത്തി തുറന്നത്.
സൗദിയുമായുള്ള ഖത്തറിെൻറ അതിർത്തിയും ഖത്തറിൻ്റെ ഏക കര അതിർത്തിയുമാണ് അബൂസംറ. അബൂസംറ അതിർത്തി വഴിയുള്ള വാണിജ്യചരക്കുഗതാഗതം ഫെബ്രുവരി 14 മുതൽ ആരംഭിച്ചിരുന്നു. അതിർത്തി തുറന്നയുടൻ അബൂസംറ വഴി ഇരു രാജ്യങ്ങളിലേക്കും യാത്രക്കാർ പോക്കുവരവ് തുടങ്ങിയിരുന്നു. നിലവിൽ സൗദിയുടെ വിമാനകമ്പനിയായ സൗദിയയും ഖത്തർ എയർവേസും ഇരു രാജ്യങ്ങളിലേക്കും വിമാനസർവിസുകൾ നടത്തുന്നുണ്ട്.
അബൂസംറ അതിർത്തി വഴി ഇരുരാജ്യങ്ങളിലേക്കും വാഹനഗതാഗതവും ഉണ്ട്. ഹമദ് തുറമുഖം വഴി വാണിജ്യക്കപ്പലുകൾ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെത്തുന്നുമുണ്ട്. വ്യാപാരബന്ധം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്. പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല