സ്വന്തം ലേഖകൻ: കോവിഡ് വാക്സിൻ സ്വീകരിക്കാൻ ഹെൽത്ത് കാർഡ് വേണമെന്ന നിബന്ധന ആരോഗ്യ മന്ത്രാലയം ഒഴിവാക്കി. വാക്സിൻ സ്വീകരിക്കാൻ ഇനി മുതൽ ഹമദ് ഹെൽത്ത് കാർഡിെൻറ ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. എന്നാൽ, സാധുവായ ഖത്തർ ഐ.ഡി കാർഡ് നിർബന്ധമാണ്. മൊൈബലിലെ ഇഹ്തിറാസ് ആപ്പിൽ പച്ച സ്റ്റാറ്റസ് ഉണ്ടാവുകയും വേണം.
നിലവിൽ ഖത്തറിെൻറ വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിലെ (ക്യു.എൻ.സി.സി) കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്.
ൈഡ്രവ് ത്രൂ കേന്ദ്രങ്ങളിൽ സെക്കൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. വാക്സിനേഷന് ഹെൽത്ത് കാർഡ് നിർബന്ധമായതിനാൽ കാർഡില്ലാത്തവർ ഇതിനായി നെട്ടോട്ടമോടുകയായിരുന്നു. തൊഴിലാളികൾക്കും കുടുംബമായല്ലാതെ താമസിക്കുന്നവർക്കും ഹെൽത്ത് കാർഡ് എടുക്കാൻ അബൂഹമൂർ റിലീജിയസ് കോംപ്ലക്സിന് അടുത്തുള്ള ഖത്തർ റെഡ്ക്രസൻറ് ആശുപത്രിയിൽ മാത്രമേ സൗകര്യമുള്ളൂ.
ഖത്തറിൽ നിന്ന് വാക്സിെൻറ രണ്ടുഡോസും സ്വീകരിച്ചവർ രാജ്യത്ത് നിന്ന് പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ ആവശ്യമില്ല. ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഖത്തറിൽ ഒരാഴ്ച ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. വൻ പണചെലവാണ് ഇതിന്. ഇതോടെ ഹെൽത്ത് കാർഡ് എടുക്കാൻ അബൂഹമൂർ ആശുപത്രിയിൽ വൻതിരക്കാണ് അനുഭവെപ്പടുന്നത്.
വാക്സിൻ സ്വീകരിക്കാൻ ഇനിമുതൽ ഹെൽത്ത് കാർഡ് ആവശ്യമില്ലെന്ന അറിയിപ്പ് വന്നത് ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസകരമായിട്ടുണ്ട്. വാക്സിനെടുക്കാൻ ആവശ്യമിെല്ലങ്കിലും എല്ലാവരും ഹെൽത്ത് കാർഡിനായുള്ള നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ആശുപത്രികളിൽ ചികിത്സക്കുള്ള അടിസ്ഥാന രേഖയാണിത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നെത്തുന്ന (മന്ത്രാലയത്തിന്റെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത) ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ ഇളവു ലഭിക്കും. നിശ്ചിത വ്യവസ്ഥകൾ പാലിക്കണമെന്ന് മാത്രം.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ യാത്രാ, പ്രവേശന നയങ്ങൾ പ്രകാരം 7 വിഭാഗങ്ങൾക്ക് ഹോട്ടൽ ക്വാറന്റീനിൽ ഇളവു ലഭിക്കും. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ഹോം ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുമെന്ന പ്രതിഞ്ജാ പത്രം ഒപ്പിട്ടു നൽകണം. 18 വയസ്സിൽ താഴെയുള്ളവരുടെ രക്ഷിതാക്കളോ പ്രതിനിധികളോയാണ് ഒപ്പിടേണ്ടത്.
മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങളുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ കൈവശം യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ്-പിസിആർ പരിശോധന സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഖത്തർ അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നാണെങ്കിൽ ഹമദ് വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. പരിശോധനയിൽ പോസിറ്റീവ് എങ്കിൽ ക്വാറന്റീൻ വ്യവസ്ഥ പാലിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല