സ്വന്തം ലേഖകൻ: 2021-2022 അധ്യയന വർഷത്തിലേക്കുള്ള ക്ലാസുകൾ ആഗസ്റ്റ് 29ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച സമാപിച്ച മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ കരട് തീരുമാന പ്രകാരമാണിത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ മന്ത്രിയുടെ കരട് തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു.
2020-2021 അധ്യയന വർഷത്തെ വാർഷിക കലണ്ടറുമായി ബന്ധപ്പെട്ട 2020ലെ 13ാം നമ്പർ പ്രമേയത്തിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകി. പുതിയ തീരുമാനപ്രകാരം ഈ വർഷത്തെ എല്ലാ േഗ്രഡുകാർക്കുമുള്ള (ഒന്നു മുതൽ 12 വരെയുള്ള േഗ്രഡുകൾ, അഡൽറ്റ് എജുക്കേഷൻ) രണ്ടാം റൗണ്ട് പരീക്ഷകൾ ആഗസ്റ്റ് 18 മുതൽ 26 വരെ നടക്കും. 2021-2022 അധ്യായന വർഷത്തേക്കുള്ള ജീവനക്കാരുടെ പ്രവൃത്തിദിനങ്ങൾ ആഗസ്റ്റ് 16ന് ആരംഭിക്കും.
വിദ്യാർഥികൾ 2021 ആഗസ്റ്റ് 29നും ക്ലാസിലെത്തണം.സ്കൂൾ അധ്യയനം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ അധ്യാപകരുടെ ജോലി തുടങ്ങും. അതേസമയം, സിവിൽ-വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള മധ്യസ്ഥത സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും ശൂറാ കൗൺസിലിലേക്ക് റഫർ ചെയ്യുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും നിലവിൽ ഓൺലൈൻ ക്ലാസ് മാത്രമേ ഉള്ളൂ.
രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ ആണ് വിദ്യാർഥികൾ നേരിട്ട് ക്ലാസ് മുറികളിൽ എത്തിയുള്ള പഠനം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയം നിർത്തിവെച്ചത്. എന്നാൽ, ഓൺലൈൻപഠനം മാത്രമാണെങ്കിലും അധ്യാപകർ സ്കൂളുകളിൽ ഹാജരായിരിക്കണം. ഓൺലൈൻ പഠനം ആണെങ്കിലും കുട്ടികളുെട ഹാജർ നില രേഖെപ്പടുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല