സ്വന്തം ലേഖകൻ: യു.എ.ഇയിലെ ഔദ്യോഗിക ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ഇത്തിസാലാത്തിൽ േജാലിെക്കത്തിയ തൊഴിലാളികൾക്ക് ലഭിച്ചത് അപ്രതീക്ഷിത സമ്മാനം. മക്കളുടെ പഠനത്തിന് 25,000 ദിർഹം (അഞ്ച് ലക്ഷം രൂപ) വീതം സ്കോളർഷിപ് നൽകിയാണ് തൊഴിലാളി ദിനമായ മേയ് ഒന്നിന് കമ്പനി അധികൃതർ അവർക്ക് യാത്രയയപ്പ് നൽകിയത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കാണ് മക്കളുടെ വിദ്യാഭ്യാസത്തിനായി സ്കോളർഷിപ് നൽകിയത്.
ഇത്തിസാലാത്തിെൻറ ചില ജോലികൾക്കായി ഇന്ത്യക്കാരടക്കം 15ഓളം തൊഴിലാളികളെ മരുഭൂമിയിൽ നിയോഗിച്ചിരുന്നു. മക്കളുടെ വിദ്യാഭ്യാസ പൂർത്തീകരണത്തിനായി നാടുവിട്ട് ജോലി ചെയ്യുന്നവരായിരുന്നു ഇവരിൽ ഏറെയും. വിവിധ ക്യാമ്പുകളിൽ നിന്നുള്ള ഇവരെ മാനേജ്മെൻറ് മേയ് ദിനത്തിൽ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു. ജോലി അവസാനിച്ച ദിവസം രാത്രി വിളിച്ച യോഗത്തിൽ തൊഴിലാളികളുടെ കഷ്ടതകളും മക്കളുടെ വിദ്യാഭ്യാസവുമാണ് തൊഴിലുടമ സംസാരിച്ചത്.
അതിനൊപ്പം, അദ്ദേഹത്തിന് പിന്നിലെ സ്ക്രീനിൽ ഇങ്ങനെ തെളിഞ്ഞു- ‘ഈ ദിനം നിങ്ങളുടേതാണ്. നിങ്ങളാണിതിെൻറ സ്രഷ്ടാക്കൾ. അതിനാൽ, നിങ്ങളുടെ കുട്ടികളുടെ നാളെകൾ ഞങ്ങൾ ഏറ്റെടുക്കുന്നു. അവരുടെ ഭാവി ശോഭനമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇത്തിസാലാത്ത് 25,000 ദിർഹം സ്കോളർഷിപ് നൽകും’.
ലക്ഷക്കണക്കിന് തൊഴിലാളികളാണ് മരുഭൂമിയിൽ പണിയെടുക്കുന്നത്. തുച്ഛവേതനത്തിനാണ് പലരും ജോലി ചെയ്യുന്നത്. വിശ്രമ ജീവിതം നയിക്കേണ്ട സമയത്ത് പോലും പൊരിവെയിലിൽ കഷ്ടപ്പെടുന്നവരുണ്ട്. ഇവർക്ക് ആദരമർപ്പിക്കാൻ കൂടിയായിരുന്നു ഇത്. 65 വയസ്സിന് മുകളിലുള്ള തൊഴിലാളികളും അക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സന്തോഷം വിഡിയോയിലൂടെ ഇത്തിസാലാത്ത് പങ്കുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല