1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2018

സ്വന്തം ലേഖകന്‍: പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാകിസ്താനെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണിത്. സിംഗപ്പൂര്‍ ആസ്ഥാനമായ മുഷ്‌കോ ലോജിസ്റ്റിക്‌സ്മുഷ്‌കോ ഇലക്ട്രോണിക്‌സ്, സൊല്യൂഷന്‍സ് എന്‍ജിനീയറിങ്, അക്തര്‍ ആന്‍ഡ് മുനീര്‍, പ്രൊഫിഷ്യന്റ് എന്‍ജിനീയേഴ്‌സ്, പര്‍വേസ് കമേഴ്‌സ്യല്‍ ട്രേഡിങ് കമ്പനി, മറൈന്‍ സിസ്റ്റംസ്, എന്‍ജിനീയറിങ് ആന്‍ഡ് കമേഴ്‌സ്യല്‍ സര്‍വിസസ് എന്നീ കമ്പനികള്‍ക്കാണ് വിലക്ക്.

ആണവ വിതരണ കൂട്ടായ്മയില്‍ (എന്‍.എസ്.ജി) ചേരാനുള്ള പാക് മോഹങ്ങള്‍ക്കു വന്‍ തിരിച്ചടിയാണിത്. യു.എസ് ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് സെക്യൂരിറ്റി കോമേഴ്‌സാണ് ഈ മാസം 22ന് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയത്. ദേശസുരക്ഷക്കും വിദേശനയത്തിനുമെതിരായാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് യു.എസ് വിലയിരുത്തല്‍. ‘എന്റ്റിറ്റി ലിസ്റ്റി’ല്‍പെടുത്തിയ കമ്പനികളുടെ സ്വത്ത് മരവിപ്പിക്കില്ല.

എന്നാല്‍, ബിസിനസ് നടത്തുന്നതിനു പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണം. നടപടിക്കെതിരെ പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. നേരത്തേ ഉത്തര കൊറിയക്ക് പാക് ഉദ്യോഗസ്ഥന്‍ ആണവരഹസ്യങ്ങള്‍ കൈമാറിയതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യം പാകിസ്താന്‍ നിഷേധിച്ചിരുന്നെങ്കിലും പാക് ആണവ ശാസ്ത്രജ്ഞന്‍ അബ്ദുല്‍ ഖാദിര്‍ഖാന്‍ സ്ഥിരീകരിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.