1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2020

സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയയിലെ തീപ്പിടുത്തത്തില്‍ മരണസംഘ്യ ഉയരുന്നു. ആറ് പേരെ കാണാതായി. മരണസംഖ്യ കൂടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് പ്രധാനമന്ത്രി. വിക്ടോറിയയിലും എന്‍.എസ്.ഡബ്ലൂവിലും ആണ് ഉയര്‍ന്ന തോതില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ദക്ഷിണ മേഖലയില്‍ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മുഴുവന്‍ നാശനഷ്ടങ്ങളുടേയും കണക്ക് ഇതുവരേയും പുറത്തു വന്നിട്ടില്ല. എന്‍.എസ് ഡബ്ല്യൂവില്‍ 150 ഓളം ഇടങ്ങള്‍ തീയിനടിയിലാണ്. വിക്ടോറിയയില്‍ ആല്‍ഫൈന്‍ പ്രദേശത്ത് 50 ഇടങ്ങളില്‍ തുടര്‍ച്ചയായ തീ പിടുത്തമുണ്ടായി. വിക്ടോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ച കാട്ടുതീ തുടങ്ങിയത്. പ്രദേശത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ മാറ്റിപ്പാര്‍പ്പിക്കലായിരുന്നു ഇതിനെ തുടര്‍ന്ന് നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിക്ടോറിയയിലേക്കുള്ള റോഡുകള്‍ അടച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയിലെ ഗിപ്സ്ലാന്‍ഡില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന തീപിടുത്തം മൂലം പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി പ്രദേശത്തെ സിഖ് സമൂഹം എത്തിയിരുന്നു. നിരവധിയാളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. ഇവര്‍ക്കാവശ്യമായ ഭക്ഷണം സൗജന്യമായി നല്‍കാനാണ് ബ്യാണ്‍സ്ഡെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റസ്റ്റോറന്റായ ‘ദേസി ഗ്രില്‍’ ഉടമകളായ കണ്‍വാല്‍ജിത് സിംഗും ഭാര്യ കമല്‍ജിത് കൗറും തീരുമാനിച്ചത്.

ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് തീ വ്യാപിക്കാൻ കാരണമാകുന്നത്. ശനിയാഴ്ച കാട്ടുതീ അതിന്‍റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാട്ടുതീ മേഖലകളിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ കിഴക്കൻ, തെക്കുകിഴക്കൻ നഗരങ്ങൾ മിക്കവയും കാട്ടുതീയാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.

ന്യൂ സൗത്ത് വെയ്ൽസ് ഫയർ ആൻഡ് റെസ്ക്യൂ ടീം കാട്ടുതീയിലൂടെ രക്ഷാപ്രവർത്തനത്തിനായി പോകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചുറ്റും ആളിക്കത്തുന്ന തീയിലൂടെ വാഹനത്തിൽ പോകുന്ന ഫയർഫൈറ്റേഴ്സ് ടീമിന്‍റെ ദൃശ്യങ്ങളാണിത്. വാഹനത്തിലുള്ളവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചത്. വാഹനത്തെ വന്നുമൂടുന്ന തീ പ്രതിരോധിക്കാൻ ഇവർ ശ്രമിക്കുന്നതും പുതപ്പ് ഉപയോഗിച്ച് ചില്ലുകൾ മൂടുന്നതും കാണാം. ഇവർ സുരക്ഷിതരാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് ഫയർഫോഴ്സ് പിന്നീട് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.