സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ പുതിയ നിബന്ധനകൾ കൊണ്ടുവരുന്നു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ എടുത്ത യാത്രക്കാർക്ക് ഇൗദ് മുതൽ കോവിഡ് ടെസ്റ്റ് വേണ്ട എന്നതാണ് പ്രധാന തീരുമാനം. കോവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ ‘ബി അവെയർ’ ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഇൗദ് മുതൽ കോവിഡ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും. ഇൗ വിഭാഗത്തിലെ രക്ഷിതാക്കൾക്കൊപ്പം വരുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും. ഇവരും ‘ബി അവെയർ’ ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇൻഡോർ സ്പോർട്സ് ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും ഇൗ നിബന്ധനകൾ ബാധകമാണ്.
അതേസമയം, സാമൂഹിക അകലം പാലിച്ച് റസ്റ്റാറൻറുകളിലും കഫേകളിലും എല്ലാവർക്കും പുറത്ത് ഭക്ഷണം നൽകാം. ഒൗട്ട്ഡോർ ജിംനേഷ്യം, കളിമൈതാനങ്ങൾ, ഒൗട്ട്ഡോർ നീന്തൽക്കുളങ്ങൾ, ഒൗട്ട്ഡോർ വിനോദശാലകൾ, ഒൗട്ട്ഡോർ സിനിമ ഹാളുകൾ എന്നിവക്കും ഇത് ബാധകമാണ്. സാഹചര്യം വിലയിരുത്തി ഇൗ തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതിദിന കോവിഡ് നിരക്ക് 1000ത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ഇടപെടൽ. പുതിയ കേസുകളിൽ പലതിലും കോവിഡ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വൈറസിെൻറ പുതിയ വകഭേദം അതിവേഗം പടരുന്നതും കൂടുതൽ മാരകവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. നാഷനൽ മെഡിക്കൽ ടീം നൽകിയ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
വലിയ സംഗമങ്ങൾ ഒഴിവാക്കണമെന്നും ചടങ്ങുകൾ ഒരു വീട്ടിലുള്ളവരെ മാത്രം പെങ്കടുപ്പിച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവയും പാലിക്കണം. വീടിനുള്ളിലാണെങ്കിലും പ്രായമായവർ, മാറാ രോഗികൾ എന്നിവരുമായി ഇടപഴകുേമ്പാൾ മാസ്ക് ധരിക്കണം. കോവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇടക്കിടെ കൈ കഴുകുക, പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്തുക തുടങ്ങിയവയും പാലിക്കണം. കോവിഡ് വാക്സിൻ നൽകുന്നതിൽ ലോകത്ത് മുൻനിരയിലാണ് ബഹ്റൈെൻറ സ്ഥാനം. ഏപ്രിൽ അവസാനമാകുേമ്പാൾ കൂടുതൽ പേരിലേക്ക് വാക്സിനേഷൻ പരിപാടി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല