സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ചീഫ് പ്രോസിക്യൂട്ടറുടെ മുന്നറിയിപ്പ്. റോഡുകളിലും തെരുവുകളിലും ചത്വരങ്ങളിലും ബീച്ചുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്ന് കഴിഞ്ഞ വർഷം മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് നിലവിലുണ്ട്.
കോവിഡ് വ്യാപനം തടയാൻ മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. നിയമ ലംഘകർക്ക് മൂന്ന് വർഷം വരെ തടവും 5000 ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകുമെന്നും ചീഫ് പ്രോസിക്യൂട്ടർ ഒാർമിപ്പിച്ചു. മഹാമാരി ആരംഭിച്ചതുമുതൽ കോവിഡ് നിയമങ്ങൾ ലംഘിച്ച 86 പേർക്കെതിരായ കേസുകൾ ബന്ധപ്പെട്ട ക്രിമിനൽ കോടതിയിലേക്ക് കൈമാറിയിട്ടുണ്ട്.
നിയമം ലംഘിച്ച് കൂട്ടം കൂടിയതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. 1000 ദിനാർ പിഴയും മൂന്ന് മുതൽ ഒരു വർഷം വരെ തടവുമാണ് ഇവർക്ക് ശിക്ഷ ലഭിച്ചത്.
കോവിഡ് കാലത്ത് യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് മാറ്റിയെടുക്കാൻ അനുവദിച്ച സമയപരിധി എമിറേറ്റ്സ് എയര്‍ലൈന്‍സ് നീട്ടി. 2020 സെപ്റ്റംബര്‍ 30ന് മുമ്പ് ടിക്കറ്റെടുത്തവര്‍ക്ക് ആദ്യം ബുക്ക് ചെയ്ത ദിവസം തൊട്ട് 1125 ദിവസത്തിനുള്ളിൽ മാറ്റിയെടുക്കാം. നിലവിൽ ഇത് 760 ദിവസമായിരുന്നു. ടിക്കറ്റ് റീ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, 2020 ഒക്ടോബര്‍ ഒന്നിന് ശേഷം ടിക്കറ്റെടുത്തവർക്ക് ഒരു ടിക്കറ്റെങ്കിലും 2021 ഡിസംബർ 31ന് മുമ്പുള്ള യാത്രക്കുള്ളതാണെങ്കിൽ റീബുക്ക് ചെയ്യുന്നതിന് 760 ദിവസം ലഭിക്കും. 2020 ഒക്ടോബർ ഒന്നിന് ശേഷവും 2021 മാർച്ച് 31ന് മുമ്പും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 1125 ദിവസത്തിനുള്ളിൽ മാറ്റിയെടക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല