1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2021

സ്വന്തം ലേഖകൻ: ബഹ്റൈൻ ദേശീയദിനത്തിൽ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ. സന്തോഷത്തിെൻറ മഹത്തായ നിമിഷമാണ് ഇതെന്ന് ആശംസ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിെൻറയും ബഹ്ഹൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറയും പേരിൽ ഭരണ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ബഹ്റൈനും തമ്മിൽ നയതന്ത്രബന്ധം ആരംഭിച്ചതിെൻറ സുവർണ ജൂബിലി വർഷം കൂടിയാണിത്. ഇരുരാജ്യവും തമ്മിൽ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ഉഭയകക്ഷി ബന്ധം സമീപകാലത്ത് കൂടുതൽ കരുത്ത് നേടി. കോവിഡ് കാലത്തും തുടർന്ന് പരസ്പര ചർച്ചകളും സന്ദർശനങ്ങളും വിവിധ തലങ്ങളിലെ ബന്ധം ശക്തമാക്കാൻ ഉപകരിച്ചു. മഹാമാരിയെ വിജയകരമായി നേരിട്ട രാജ്യങ്ങളിലൊന്നായ ബഹ്റൈൻ കോവിഡാനന്തര കാലത്ത് അതിശക്തമായ കുതിപ്പിന് തയാറെടുക്കുകയാണ്.

ഉദാരവും സഹിഷ്ണുതയുമുള്ള രാജ്യത്തിെൻറ നയങ്ങളും എല്ലാവരെയും സ്വീകരിക്കുന്ന പ്രകൃതവും ഇന്ത്യൻ സമൂഹത്തിെൻറ ഇഷ്ട രാജ്യമായി ബഹ്റൈനെ മാറ്റി. കോവിഡ് കാലത്ത് ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസി സമൂഹത്തോട് ബഹ്റൈൻ കാണിച്ച കരുതലിൽനിന്ന് ഇതു വ്യക്തമാണ്. സ്വദേശികളെപ്പോലെ സൗജന്യ വാക്സിൻ നൽകി ഇന്ത്യൻ സമൂഹത്തോട് ഇൗ രാജ്യം കാണിച്ച കരുതൽ വലുതാണെന്നും പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.

മാനുഷിക വിഭവമാണ് ബഹ്‌റൈന്റെ ഏറ്റവും വലിയ സ്വത്ത്. മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ബഹ്‌റൈന് മികച്ച റെക്കോഡാണുള്ളത്. ഇതിനായുള്ള സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കി. അറേബ്യന്‍ മനുഷ്യാവകാശ ഭരണഘടനയെ പിന്തുണച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈന്‍.

ബഹ്റൈന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, പുതിയ 2022-2026 ടൂറിസം പദ്ധതി ഈയ്യിടെ പ്രഖ്യാപിച്ചത് പ്രതീക്ഷയുണര്‍ത്തുന്നതാണ്. രാജ്യത്തിന്റെ ടൂറിസം മേഖല 2026 ആകുമ്പോഴേക്കും മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം 14.1 ദശലക്ഷമായി ഉയര്‍ത്തുമെന്നും, ടൂറിസം പദ്ധതി ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന നല്‍കുമെന്നും രാജ്യത്തിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുമെന്നും രാജ്യത്തിനും പൗരന്മാര്‍ക്കും പ്രയോജനകരമാകുന്ന കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നും പദ്ധതിയില്‍ പ്രതിപാദിക്കുന്നു.

വിവിധ വെല്ലുവിളികള്‍ക്കിടയിലും ലക്ഷ്യങ്ങള്‍ നേടിയ 2016-2019 തന്ത്രത്തിന്റെ വിപുലീകരണമാണ് പുതിയ ടൂറിസം തന്ത്രം. 2026-ല്‍ ജിഡിപിയില്‍ ടൂറിസത്തിന്റെ സംഭാവന 11.4% ആയി വര്‍ധിപ്പിക്കുക, ആഗോള ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുക, കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വൈവിധ്യവത്കരിക്കുക, സ്വകാര്യമേഖലയുമായി സഹകരിച്ച് രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ‘ഗള്‍ഫ് എയര്‍’ വഴി ടൂറിസം വിപണനം നടത്തുക, പ്രോത്സാഹിപ്പിക്കുക, ബിസിനസ് ടൂറിസം, സ്‌പോര്‍ട്‌സ് ടൂറിസം, വിനോദ വിനോദസഞ്ചാരം, മെഡിക്കല്‍ ടൂറിസം, സാംസ്‌കാരിക ടൂറിസം, മീഡിയ ടൂറിസം, തുടങ്ങി നിരവധി കാഴ്ചപ്പാടുകളുമായാണ് മുന്നോട്ടുളള പ്രയാണം

മേഖലയിലെ സുരക്ഷ കേന്ദ്ര വിഷയമാക്കി രാജ്യത്ത് വര്‍ഷം തോറും സംഘടിപ്പിക്കുന്ന മനാമ ഡയലോഗ്, ചിന്തകളും കാഴ്ച്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ്. മേഖലയിലെ വിവിധ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനും പരിഹാര മാര്‍ഗങ്ങള്‍ ആരായാനും ഇതുവഴി സാധിക്കുന്നു.

മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും അവ നേരിടുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഗഹനമായ ചര്‍ച്ചകളാല്‍ സമ്പന്നമായി മാറി. സുരക്ഷാ രംഗത്ത് ബഹ്‌റൈന്‍ നേരിടുന്ന വെല്ലുവിളികളെ അന്താരാഷ്ട്ര സമൂഹവുമായി പങ്കുവെക്കാനും ഡയലോഗ് വഴിയൊരുക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.