സ്വന്തം ലേഖകൻ: മെഡിക്കല്‍ മേഖലയിലെ 38 തൊഴിലുകളില്‍ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ പ്രത്യേക പരീക്ഷ പാസായിരിക്കണമെന്ന നിയമം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ഒപ്പുവെച്ചു. തൊഴില്‍ ലൈസന്‍സ് ലഭിക്കുന്നതിന് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരീക്ഷ പാസായിരിക്കണമെന്നാണ് പുതിയ നിയമം.
രക്തം എടുക്കുന്ന ടെക്നീഷ്യന്, ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യന്, ഓഡിയോളജിസ്റ്റ്, ഫിസിയോ തെറപ്പി ടെക്നീഷ്യന്, പ്രോസ്തെക്റ്റിസ് ആൻഡ് ഓര്‍ത്തോട്ടിക്സ് ടെക്നീഷ്യന്, റെസ്പിറേറ്ററി എക്യുപ്മെൻറ് സ്പെഷലിസ്റ്റ്, ഒക്യൂപേഷണല്‍ തെറപ്പി ടെക്നീഷ്യന്, ഒപ്റ്റോമെട്രിസ്റ്റ്, ന്യൂട്രീഷന്‍ ടെക്നീഷ്യന്, സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റെറിലൈസേഷന്‍ ടെക്നീഷ്യന്, സ്റ്റെറിലൈസേഷന്‍ ടെക്നിക്കല്‍ അസിസ്റ്റൻറ്, അഡ്വാന്‍സ്ഡ് പാരാമെഡിക്കല്‍ സ്റ്റാഫ്, ഡയാലിസിസ് ടെക്നീഷ്യന്, പാരാമെഡിക്കല്‍ നഴ്സ് തുടങ്ങി ആരോഗ്യ മേഖലയിലെ തൊഴിലുകൾക്കാണ് പരീക്ഷ.
വിദേശികള്‍ക്ക് ഭൂമിവാങ്ങല്‍: പാര്‍ലമെൻറ് നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി
വിദേശികള്‍ക്ക് ഭൂമി വാങ്ങാനുള്ള അവകാശം നിക്ഷേപ, ടൂറിസം മേഖലയില്‍ മാത്രമാക്കാനുള്ള പാര്‍ലമെൻറിെൻറ കരട് നിര്‍ദേശം ശൂറ കൗണ്‍സില്‍ തള്ളി. വിദേശ പൗരന്മാര് ഭൂമി വാങ്ങുന്നത് താരതമ്യേന കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഴ് ശതമാനം മാത്രമാണ് നിലവില്‍ വിദേശികള്‍ ഭൂമി ഉടമപ്പെടുത്തിയിട്ടുള്ളത്. ജി.സി.സി രാഷ്ട്രങ്ങളിലെ മൊത്തം കണക്ക് പ്രകാരം 97 ശതമാനം ഭൂമിയും സ്വദേശികളുടെ അധീനതയിലാണ്.
ബാക്കി മൂന്നു ശതമാനം മാത്രമാണ് വിദേശ പൗരന്മാരുടെ കൈയിലുള്ളത്. അതിനാല്‍ പ്രസ്തുത നിയമം ഏതെങ്കിലും തരത്തില്‍ സ്വദേശികളുടെ താല്പര്യത്തിനെതിരല്ല എന്നാണ് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാന്ദ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പേര് ഭൂമി വാങ്ങാന്‍ രംഗത്തു വരുന്നത് ശുഭസൂചനയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് മേഖല പതനത്തിലാണെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല