സ്വന്തം ലേഖകൻ: ബഹ്റൈനിൽ കോവിഡ് രോഗികൾ വീണ്ടും വർധിക്കുന്നത് ആശങ്ക പരത്തുന്ന സാഹചര്യത്തിൽ കർശന പരിശോധനയുമായി അധികൃതർ. ഒരു മാസം മുമ്പുവരെ കടിഞ്ഞാണിട്ടു നിർത്തിയ രോഗവ്യാപനം പുതുവത്സര, ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് കൈവിട്ട് പോയത്. ആഘോഷങ്ങളുടെ ഭാഗമായി കൂടിച്ചേരലുകളും മറ്റും വർധിക്കുകയും നിയന്ത്രണങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിയന്ത്രണങ്ങളിൽ അയവുവരുത്തിയെന്ന ധാരണയിൽ ചിലർ മാർഗനിർദേശങ്ങൾ പാലിക്കാതായി. ഈ സാഹചര്യത്തിലാണ് കർശന നടപടികളുമായി അധികൃതർ രംഗത്തുവന്നത്. ചെറിയ കഫേകളിലും മാളുകളിലുമെല്ലാം ജനം തിങ്ങിക്കൂടുന്ന അവസ്ഥയിലാണ് അധികൃതർ പരിേശാധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി കഫേകളാണ് അടച്ചുപൂട്ടിയത്. ഉടമകൾക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്തു. ഭക്ഷണ ശാലകളിൽ നിയമം കാറ്റിൽപറത്തി നിരവധി പേർക്ക് കൂടിയിരിക്കാൻ സൗകര്യമൊരുക്കിയതാണ് കാരണം.
കോവിഡ് മാർഗനിർദേശം കർശനമായി പാലിക്കാൻ പ്രവാസി സമൂഹത്തോടും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എൽ.എം.ആർ.എ ഹിന്ദിയടക്കം വിവിധ ഭാഷകളിൽ ബോധവത്കരണ പോസ്റ്ററുമായി രംഗത്തെത്തി. ആളുകൾ കൂടിച്ചേരുന്ന ചടങ്ങുകൾ ഒഴിവാക്കുക, സാമൂഹി അകലം പാലിക്കുക, എല്ലാ സമയത്തും മാസ്ക് ധരിക്കുക, കൈ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എൽ.എം.ആർ.എ അഭ്യർഥിച്ചു.
അതിനിടെ, വാക്സിൻ വിതരണം ഊർജിതമാക്കാൻ അധികൃതർ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. നിലവിലെ കമ്പനികൾക്ക് പുറമെ കൂടുതൽ കമ്പനികളുടെ വാക്സിൻ ലഭ്യമാക്കാനാണ് ശ്രമം. ഓക്സ്ഫഡിെൻറ അസ്ട്ര സെനിക, ജോൺസൻ ആൻഡ് ജോൺസൻ കമ്പനികളെയാണ് അധികൃതർ സമീപിച്ചത്. മറ്റു വാക്സിനുകൾ രണ്ട് ഡോസ് എടുക്കേണ്ട സ്ഥാനത്ത് ജോൺസൻ ആൻഡ് ജോൺസൻ ഒരു ഡോസ് എടുത്താൽ മതിയെന്നാണ് കമ്പനിയുടെ അവകാശവാദം.
ഒരു മാസത്തിനിടെ ലക്ഷത്തിലധികം വാക്സിൻ വിതരണം ചെയ്യാനായത് നേട്ടമായെന്നാണ് വിലയിരുത്തൽ. ഡിസംബർ 17നാണ് രാജ്യത്ത് വാക്സിൻ വിതരണം ആരംഭിച്ചത്. നിലവിൽ ചൈനയുടെ സിനോഫാം, ബയോൺ ടെകിെൻറ ൈഫസർ എന്നീ കമ്പനികളുടെ വാക്സിനുകളാണ് ഇറക്കിയത്. കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രി വഴിയും 27 ഹെൽത്ത് സെൻററുകൾ മുഖേനയുമാണ് വാക്സിൻ നൽകുന്നത്.
പ്രവാസികളിൽനിന്ന് ഉൾപ്പെടെ വാക്സിൻ കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വർഷം മധ്യത്തോടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് വാക്സിനുകളും വളരെ സുരക്ഷിതമാണെന്ന് അന്താരാഷ്ട്ര തലത്തിൽതന്നെ അംഗീകരിക്കപ്പെട്ടതാണെന്ന് അധികൃതർ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല