1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2017

സ്വന്തം ലേഖകന്‍: ഷെയ്ഖ് ഹസീനയുടെ ഇന്ത്യന്‍ സന്ദര്‍ശനം, ബംഗ്ലാദേശിന് 450 കോടി ഡോളറിന്റെ വായ്പ നല്‍കുമെന്ന് മോഡി, 22 കരാറുകളില്‍ ഒപ്പുവച്ചു. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയുമായി ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ചര്‍ച്ചയില്‍ 22 കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. ആണവ സഹകരണം, പ്രതിരോധം തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച പങ്കാളിയാണ് ബംഗ്ലാദേശെന്നും ഇന്ത്യ എല്ലായ്‌പ്പോഴൂം ബംഗ്ലാദേശിന്റെ നന്മയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോഡി പറഞ്ഞു. ടീസ്താ നദി പ്രശ്‌നം ഇരു രാജ്യങ്ങളിലെയും ഇപ്പോഴത്തെ സര്‍ക്കാരുകള്‍ക്ക് പരിഹരിക്കാന്‍ കഴിയുമെന്ന് മോഡി പ്രത്യാശ പ്രകടിപ്പിച്ചു. കൊല്‍ക്കത്തയേയും ബംഗ്ലദേശിലെ ഖുല്‍നയേയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

പശ്ചിമ ബംഗാളിലെ രാധികാപൂരില്‍ നിന്ന് ബംഗ്ലാദേശിലെ കുല്‍ഹാനിയിലേക്കുള്ള ബസ് സര്‍വീസിന്റെ ഉദ്ഘാടനവും ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തുന്നത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനില്‍ ഉജ്ജ്വല വരവേല്‍പാണ് നല്‍കിയത്. ഇന്ത്യ ബംഗ്ലാദേശുമായുള്ള ബന്ധത്തിന് നല്‍കുന്ന പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു ഷെയ്ഖ് ഹസീനക്കു ലഭിച്ച സ്വീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.