1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2018

സ്വന്തം ലേഖകന്‍: കര്‍ണാടക തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പു കമ്മിഷനു മുന്നെ തിയ്യതി പ്രഖ്യാപിച്ച് ബിജെപി നേതാവ്; എന്നാല്‍ പിന്നെ ഫലം കൂടി പ്രഖ്യാപിക്കരുതോയെന്ന് സമൂഹ മാധ്യമങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പുറത്തുവിട്ടത്. രാവിലെ 11നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പത്രസമ്മേളനം വിളിച്ചത്. എന്നാല്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കവെ ബിജെപിയുടെ ഐടി സെല്‍ മേധാവിയായ അമിത് മാളവ്യ തിരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണല്‍ തീയതിയും ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഈ ട്വീറ്റ് മാളവ്യ പിന്നീട് നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് തീയതി ശരിയാണെങ്കിലും വോട്ടെണ്ണല്‍ തീയതി മാളവ്യ നല്‍കിയതു തെറ്റിച്ചായിരുന്നു. മേയ് 12നാണ് വോട്ടെടുപ്പ്. 15നാണു വോട്ടെണ്ണല്‍. മാളവ്യയുടെ ട്വീറ്റില്‍ 18നാണു വോട്ടെണ്ണല്‍ എന്നു രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഒരു വിഭാഗം മാധ്യമങ്ങളും മാളവ്യയുടെ ട്വീറ്റ് വച്ച് തിരഞ്ഞെടുപ്പ് തീയതി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. സംഭവം വൈറലായതോടെ ബിജെപിയേയും മാളവ്യയേയും ചോദ്യം ചെയ്ത് സമൂഹ മാധ്യമങ്ങളും രംഗത്തെത്തി.

അതേസമയം, തീയതി എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് ഏതോ ചാനല്‍ വാര്‍ത്ത കണ്ടാണു ട്വീറ്റ് ചെയ്തതെന്നായിരുന്നു മാളവ്യയുടെ മറുപടി. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തിന്റെ പ്രതിനിധികളില്‍ നിന്നും രണ്ടംഗ സമിതി തെളിവെടുക്കും. ഇതിനായി തിരഞ്ഞെടുപ്പു കമ്മിഷലിനെ മുതിര്‍ന്ന രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഒ.പി. റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.