1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം നേരിടാനുള്ള പദ്ധതികളെച്ചൊല്ലി ബ്രിട്ടീഷ് ക്യാബിനറ്റിൽ അഭിപ്രായ ഭിന്നത രൂക്ഷമെന്ന് റിപ്പോർട്ട്.വിദഗ്ധ സംഘത്തിന്റെ അഭിപ്രായത്തെ തുടർന്ന് കടുത്ത നടപടികൾക്ക് ഒരുങ്ങുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണ് ക്യാബിനറ്റിലെ എതിർപ്പ് തിരിച്ചടിയാകുമെന്നാണ് സൂചന.

പ്രധാനമന്ത്രിയ്ക്ക് മറ്റ് മന്ത്രിമാരുമായി യോജിച്ച തീരുമാനമെടുത്തു മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ട്. പുതിയ ത്രിതല ട്രാഫിക് സ്റ്റൈൽ ലോക്ക്ഡൗൺ രീതികൾ നടപ്പാക്കരുതെന്ന് വടക്കൻ മേഖലയിൽ നിന്നുള്ള നേതാക്കൾ മന്ത്രിമാരോട് അഭ്യർത്ഥിച്ചിരുന്നു.

രാത്രി 10 മണിക്ക് കൊവിഡ് കർഫ്യൂ ഏർപ്പെടുത്തിയതിനെച്ചൊല്ലി ടോറി ബാക്ക് ബെഞ്ചിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്വന്തം കാബിനറ്റിൽ എതിർപ്പ് നേരിടുന്നത്. മന്ത്രിമാരിൽ ചിലർ കൂടുതൽ ഇളവുകൾ നൽകി സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കണമെന്ന വാദിക്കുമ്പോൾ മറ്റുള്ളവർ കർശന നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നു.

വിവിധ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട രേഖകൾ പ്രകാരം സർക്കാർ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണുകൾക്ക് ഒരുങ്ങുന്നതായാണ് സൂചന.

നിർദ്ദിഷ്ട “ട്രാഫിക് ലൈറ്റ്” സംവിധാനത്തിൽ ആദ്യ ഘട്ടമായ അലേർട്ട് ലെവൽ ഒന്നിൽ ബാറുകളും പബ്ബുകളും അടച്ചിടേണ്ടി വരും. ട്രാഫിക് ലൈറ്റ് സിസ്റ്റത്തിലെ ആമ്പർ എന്ന വിശേഷിപ്പിക്കപ്പെടുന്ന അലേർട്ട് ലെവൽ രണ്ടിൽ ജനസമ്പർക്കം വീടുകളിലേക്കോ സപ്പോർട്ട് ബബ്ലിലേക്കോ മാത്രമായി പരിമിതപ്പെടുത്തും.

അലേർട്ട് ലെവൽ മൂന്നിൽ വീടുകൾക്ക് പുറത്തുള്ള എല്ലാ സമ്പർക്കങ്ങളും വിലക്കാനാണ് സാധ്യത. ഇത് മാർച്ചിൽ യുകെയിലുടനീളം ചുമത്തിയ ലോക്ക്ഡൗൺ നടപടികൾക്ക് സമാന്തരമാണ്. മുഴുവൻ ഹോസ്പിറ്റാലിറ്റി ലെഷർ ബിസിനസുകളും താത്കാലികമായി അടയ്ക്കുക, വീടുകൾക്ക് പുറത്തുള്ള മുഴുവൻ സമ്പർക്കങ്ങളും നിരോധിക്കുക തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

പ്രൊഫഷണൽ ഇതര കായിക ഇനങ്ങൾക്ക് പൂട്ട് വീഴും. ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കുമെങ്കിലും റെഡ് ലെവലിലേക്ക് പോകുമ്പോൾ അടയ്ക്കേണ്ടി വരും. അലേർട്ട് ലെവൽ രണ്ടിലെ നടപടികളിലൂടെ വൈറസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിലോ ഒരു പ്രദേശത്തെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് കാണുന്നുണ്ടെങ്കിലോ മാത്രമാണ് അലേർട്ട് ലെവൽ മൂന്നിലേക്ക് കടക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.