1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2015

സ്വന്തം ലേഖകന്‍: ചാഡ്‌വെല്‍ഹീത്തിലെ മലയാളി കുടുംബത്തിന്റെ കൂട്ടമരണം കൊലപാതമാണെന്ന് കൊറോണര്‍, മലയാളി യുവാവ് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കുടുംബ പ്രശ്‌നങ്ങള്‍ മൂലം. 37 കാരനായ രതീഷ് കുമാര്‍ ഭാര്യയായ ശിഖിയേയും 13 വയസുള്ള ഇരട്ടക്കുട്ടികളായ നിയയേയും നേഹയേയും കൊലപ്പെടുത്താന്‍ കാരണം കുടുംബപ്രശ്‌നങ്ങളാണെന്ന് തെളിവുകള്‍ ഉദ്ദരിച്ച് കോറോണര്‍ വ്യക്തമാക്കി.

ചാഡ്‌വെല്‍ഹീത്തിലെ ഗ്രോവ് റോഡിലെ ജൂനിപെര്‍ കോര്‍ട്ടിലായിരുന്നു മലയാളി കുടുംബം താമസിച്ചിരുന്നത്. മെയ് 10 ഞായറാഴ്ചയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അപ്രക്ത്യക്ഷനായ രതീഷ് കുമാറിനെ മെയ് 13 ന് വാല്‍തംസ്‌റ്റോയിലെ വുഡ്‌ഫോര്‍ഡ് റിസര്‍വോയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം രതീഷ് ആത്മഹഹത്യ ചെയ്യുകയായിരുന്നെന്ന് അന്വേഷണ സംഘം സംഭവം നടന്നപ്പോ തന്നെ സംശയിച്ചിരുന്നതായി അസിസ്റ്റന്റ് കൊറോണ്‍ ഇയാള്‍ വാഡേ വ്യക്തമാക്കി.
2005 ലാണ് ഇന്ത്യയില്‍ നിന്ന് രതീഷും കുടുംബവും യുകെയിലെത്തിയത്. എല്‍മ് പാര്‍ക്ക് ഏരിയയില്‍ ആദ്യം താമസമാക്കിയ ഇവര്‍ 2007 ല്‍ ചാഡ്വെല്‍ഹീത്തിലേക്ക് താമസം മാറ്റി.

രതീഷ് കുമാര്‍ കെയര്‍ ഹോം ചീഫായും ശിഖി കിങ് ജോര്‍ജ് ഹോസ്പിറ്റലില്‍ സോഷ്യല്‍ വര്‍ക്കറായും ജോലി ചെയ്യുകയായിരുന്നു. ഇവരുടെ 14 വര്‍ഷത്തെ ദാമ്പ്യത്യം തകര്‍ത്തത് ശിഖിയുടെ വീട്ടുകാരുമായുള്ള അസ്വാരസ്യമാണെന്നാണ് സൂചന. ശിഖിയുടെ അമ്മ തന്നെ വഞ്ചിച്ചെന്ന് ഒരു കത്ത് രതീഷിന്റെ ബാഗില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

കൂടാതെ തങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുള്ളതായി ശിഖി അടുത്ത കൂട്ടുകാരിക്ക് മേസേജ് അയച്ചിരുന്നു. ശാരീരികമായി ഉപദ്രവം നേരിടുന്നതായും ശിഖി കൂട്ടുകാരിയോട് വെളിപ്പെടുത്തിയിരുന്നു. രതീഷുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ശിഖി ആലോചിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ശിഖിയുടെ അവസാന വാട്‌സ്ആപ്പ് സന്ദേശങ്ങളും തെളിവായി കൊറോണര്‍ കോടതിയില്‍ ഹാജരാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.