1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2018

സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതക കേസിലാണ് ഛോട്ടാ രാജനടക്കം ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം ലഭിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 2011 ജൂണ്‍ 11നാണ് ജെ ഡേ കൊല്ലപ്പെട്ടത്.

ഛോട്ടാരാജന്റെ സഹായി രോഹിത് തങ്കപ്പന്‍ എന്ന സതീഷ് കലിയ, അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്വാദ്, ദീപക് സിസോദിയ എന്നിവരും നേരത്തെ മരിച്ച വിനോദ് അസ്രാണിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

മിഡ് ഡേ എന്ന ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ. 2011 ജൂണ്‍ 11ന് സ്വവസതിക്ക് സമീപമാണ് വെടിയേറ്റ് മരിച്ചത്. ഛോട്ടാ രാജന്റെ സഹായികളായ സതീഷ കലിയ, അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്വാദ് എന്നിവര്‍ ഡെയെ പിന്തുടരുകയും ഷാര്‍പ് ഷൂട്ടറായ കലിയ വെടിവെക്കുകയും ചെയ്തുവെന്നാണ് കേസ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.