1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2020

സ്വന്തം ലേഖകൻ: അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റുകുറ്റിയിൽ നിന്ന് പടർന്ന തീയാണ് ഷാർജ അൽനഹ്ദയിലെ അബ്കോ ടവർ റസിഡൻഷ്യൽ കെട്ടിടത്തെ വിഴുങ്ങിയതെന്ന് പൊലീസ്. ഒന്നാം നിലയിലെ വരാന്തയിൽ വീണ സിഗറ്റുകുറ്റിയാണ് വില്ലനെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇൗ മാസം അഞ്ചിനുണ്ടായ വൻ അഗ്നിബാധ 49 നില കെട്ടിടത്തിൽ താമസിച്ചിരുന്ന മലയാളികളടക്കമുള്ള നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയിരുന്നു.

കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിച്ച നിരോധിക്കപ്പെട്ട അലുമിനിയം കൊംപസൈറ്റ് ക്ലാഡിങ് തീ പെട്ടെന്ന് പടരാൻ കാരണമായെന്ന് കഴിഞ്ഞ ദിവസം അധികൃതർ സൂചിപ്പിച്ചിരുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന സിഗററ്റ് കുറ്റികളാണ് ഷാർജയിലെ അഗ്നിബാധകളുടെ പ്രധാന കാരണമെന്ന് അധികൃതർ ഇക്കഴിഞ്ഞ ജനുവരിയിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അബ്കോ ടവറിലെ 333 അപാർട്ടുമെന്റുകളിൽ 233 എണ്ണം ഇനിയും തുറന്നു പരിശോധിച്ചിട്ടില്ല. താമസക്കാരുടെ സാന്നിധ്യത്തിൽ മാത്രമേ ഇവ തുറക്കുകയുള്ളൂ. ഇതിനകം 100 അപാർട്മെന്റുകൾ പരിശോധിച്ചു. ഇതിൽ 26 എണ്ണം പൂർണമായും ചാമ്പലായി. 34 അപാർട്മെന്റുകൾ വെള്ളം കയറിയും പുക നിറഞ്ഞും കേടുപാടുകൾ സംഭവിച്ചു. 40 എണ്ണത്തിന്റെ വാതിലുകൾ കത്തിനശിച്ചു. താഴെ നിർത്തിയിട്ടിരുന്ന 30 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഷാർജയിലെ 150 കെട്ടിടങ്ങൾക്ക് നിരോധിച്ച അലുമിനിയം കൊംപസൈറ്റ് ക്ലാഡിങ് നീക്കം ചെയ്യാൻ അധികൃതർ നിർദേശം നൽകി. ഇന്ന് നടന്ന വെർച്വൽ വാർത്താ സമ്മേളനത്തിൽ ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് സിറി അൽ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്. ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖമീസ് അൽ നഖ് ബിയും പങ്കെടുത്തു. ശീഷ കത്തിക്കുന്നതിനിടെ തീ പടരാനുള്ള സാധ്യതകൾ പൊലീസ് തള്ളിക്കളയുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.