1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2020

സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. നിയമം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കെയാണു പൗരത്വ നിയമ ഭേദഗതിയില്‍ വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കിയിരിക്കുന്നത്. നിയമം നിലവിൽ വരുന്നതിലൂടെ ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.

നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ നിലപാട് മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നേടുന്നതിനെ ഈ നിയമം സഹായിക്കും. ഇതു ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കില്ലെന്നും ദേശീയ തലസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ രവീഷ് കുമാര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതാനും ആഴ്ചകളായി രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് നടന്നുവരുന്നത്. കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പാക്കിസ്ഥാന്റെ അതിക്രമങ്ങള്‍ക്കെതിരെയാണു സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ ശബ്ദമുയര്‍ത്തേണ്ടതെന്ന് അദ്ദേഹം കര്‍ണാടകയിലെ തുംകൂറില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച മോദി പാക്കിസ്ഥാനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.