1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2017

 

സ്വന്തം ലേഖകന്‍: വാരാണസിയില്‍ അഘോരികള്‍ക്കൊപ്പം മനുഷ്യന്റെ തലച്ചോര്‍ തിന്നുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടറുടെ വീഡിയോ വിവാദമാകുന്നു, യുഎസില്‍ ഹിന്ദുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. അഘോരികള്‍ മനുഷ്യ മാംസം തിന്നുന്ന വീഡിയോ ചിത്രീകരിക്കുകയും അവരുടെ കൂട്ടത്തിലിരുന്ന് മനുഷ്യന്റെ തലച്ചോറ് തിന്നുകയും ചെയ്യുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ റെസാ അസ്‌ലാനാണ് പുലിവാലു പിടിച്ചത്.

ഇന്ത്യയിലെ അഘോരികളുടെ കൂടെ കൂടി മനുഷ്യമാംസം കഴിക്കുന്ന വീഡിയോ അമേരിക്കയിലെ ഹിന്ദുക്കളുടെ ഇടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ‘ബിലീവര്‍’ എന്ന തന്റെ പരിപാടിയുടെ ഭാഗമായിട്ടാണ് ഹിന്ദു നരഭോജികള്‍ എന്ന പേരില്‍ അസ്‌ലാന്‍ ഈ വീഡിയോ ചിത്രീകരിച്ചത്. ‘ഞാന്‍ വളരെയധികം അസ്വസ്ഥയാണ്. കാരണം ഹിന്ദുവിസത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശക്തിയുള്ള ഒരു വീഡിയോയാണിത്,’ അമേരിക്കയിലെ പ്രമുഖ ഹിന്ദുമത പ്രവര്‍ത്തകയായ തുളസി ഗാബേര്‍ഡ് പറയുന്നു.

വരാണാസിയിലെ അഘോരികളുടെ ഇടയില്‍ നിന്നാണ് അസ്‌ലാന്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഇയാള്‍ തലയോട്ടി പാത്രമായി ഉപയോഗിച്ച് ലഹരി പാനീയം കുടിക്കുന്നതും മനുഷ്യമാംസം കൊണ്ടുള്ള മാല തലയില്‍ ചാര്‍ത്തിയിരിക്കുന്നതും കാണാം.
അഘോരികള്‍ റേസയോട് മിണ്ടാതിരുന്നില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിച്ചിട്ട് അത് റേസയുടെ നേരെ എറിയുന്നുമുണ്ട് ഇയാള്‍. മാംസ ഭാഗങ്ങള്‍ കൊണ്ടുള്ള മാലയും റേസയെ അണിയിക്കുന്നുണ്ട് അഘോരി.

വാരണാസിയില്‍ വച്ചാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന എപ്പിസോഡ് സിഎന്‍എന്‍ പകര്‍ത്തിയത്. മനുഷ്യത്തലച്ചോര്‍ കഴിച്ചിട്ടായാലും ലോകത്തിന്റ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് റേസ. ഇതിനിടയില്‍ മനുഷ്യന്റെ തലച്ചോറിന് കരിച്ചുവയാണെന്ന അഭിപ്രായവും തട്ടിവിട്ടു റേസ. അമേരിക്കയിലെ ഹിന്ദുക്കളെ മൊത്തത്തില്‍ സിഎന്‍എന്‍ അപമാനിച്ചിരിക്കുകയാണെന്നാണ് ഇതിനോട് അമേരിക്കയിലെ പ്രമുഖരായ ചിലരുടെ പ്രതികരണങ്ങള്‍. സിഎന്‍എന്‍ ഇനിമുതല്‍ കാണരുതെന്ന് അമേരിക്കന്‍ ഹിന്ദുക്കളോട് ഇവര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.