
സ്വന്തം ലേഖകൻ: യു.എ.ഇയിൽ മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടിയാണ് രോഗം കണ്ടെത്തിയത്. പശ്ചിമേഷ്യയില്‍ ഇതാദ്യമായാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 132 ആയി. രോഗബാധിതരുടെ എണ്ണം ആറായിരമായി.
ചൈനയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തിൽ നിന്ന് യു.എ.ഇയിലേക്ക് വന്ന നാലംഗ കുടുംബത്തിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ചുളള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യു.എ.ഇ വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വിദഗ്ധരും അധികൃതരും അറിയിച്ചു. രാജ്യത്തെ പൊതുആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് ബാധ സംശയിക്കുന്ന എല്ലാ കേസുകളും നിലനില്‍ യുഎഇയിലെ സെന്‍ട്രല്‍ ലബോറട്ടിയില്‍ മാത്രമേ പരിശോധിക്കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വൈറസ് ബാധ സംശയിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാവുകയാണെങ്കില്‍ സ്വകാര്യ ആശുപത്രികളിലെ പരിശോധനാ സംവിധാനങ്ങളും ഉപയോഗിക്കാനാവുമെന്നും സ്വകാര്യ മേഖലയിവെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
യു.എ.ഇ വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നെത്തുന്നവരെ കഴിഞ്ഞ ആഴ്ച മുതല്‍ സ്ക്രീൻ ടെസ്റ്റിനു വിധേയമാക്കുന്നുണ്ട്. അതിനിടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 132 ആയി. മരിച്ചവരില്‍ ഭൂരിഭാഗവും വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാന്‍ സ്വദേശികളാണ്. 1459 പുതിയ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട്ചെയ്തത്. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 5974 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല