1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2020

സ്വന്തം ലേഖകൻ: വെനസ്വേലയിലെ ഗ്വണാറില്‍ ലോസ് ളാനോസ് ജയിലില്‍ ഉണ്ടായ കലാപത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. കൊറോണ ഭീതി പടർന്നതോടെ ചില തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. കലാപത്തില്‍ പരിക്കേറ്റ നിരവധി തടവുകാരുടെ നില ഗുരുതരണമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ഇ.എഫ്.ഇ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മൂര്‍ച്ചയുള്ള ആയുധങ്ങളും തോക്കുകളും, ഗ്രനേഡുകളും തടവുകാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിനുപയോഗിച്ചുവെന്നാണ് വിവരം. ജയില്‍ ഡയറക്ടര്‍ കാര്‍ലോസ് ടോറോയ്ക്ക് ആക്രമണണത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ അക്രമികള്‍ പിന്നില്‍ നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ജയില്‍ കലാപം നിയന്ത്രിക്കാന്‍ അര്‍ധസൈനിക വിഭാഗമായ ബൊളിവറിയന്‍ നാഷണല്‍ ഗാര്‍ഡുകളെ ജയിലില്‍ വിന്യസിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍.

ബ്രസീലിലെ തിരക്കേറിയ ന​ഗരമായ മനാസിൽ മരിച്ച കൊവിഡ് രോ​ഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ ബന്ധുക്കൾ. ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും ന​ഗരത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ​ന​ഗരത്തിലെ ഒരു സെമിത്തേരിയിൽ കുഴി കുഴിച്ച് മരിച്ചവരെ ഒരുമിച്ചാണ് അടക്കം ചെയ്യുന്നത്. പല ബന്ധുക്കളും ഇത്തരത്തിൽ ഉള്ള ശവസംസ്കാരം ഒഴിവാക്കാനായി മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.

മനാസിൽ ഇതിനോടകം ആറായിരം പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 27,00 കിലോമീറ്റർ അകെലെയുള്ള സാവോ പോളോവിൽ നിന്ന് അടിയന്തിരമായി ശവപ്പെട്ടികൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് നാഷണൽ ഫ്യൂണറൽ ഹോം അസോസിയേഷൻ ഇപ്പോൾ. മനാസിന് രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാതകളില്ലാത്തതും ന​ഗരത്തിന് വെല്ലുവിളിയാണ്.

വനപ്രദേശത്തിന് സമീപമുള്ള മനാസിൽ 20 ദശലക്ഷത്തോളം ആളുകളുണ്ടെന്നാണ് ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നത്. ഉൾപ്രദേശങ്ങളിൽ നിന്നുള്ളവരും ചികിത്സയ്ക്കായി ഇവിടെയാണ് എത്താറുള്ളത്. കൊവിഡ് മഹാമാരി പടർന്നു പിടച്ചതിനു ശേഷം ഒരു ദിവസം 130നടുത്ത് ആളുകൾ ഇവിടെ മരിക്കുന്നുണ്ടെന്നാണ് ആരോ​ഗ്യ സെക്രട്ടറി പറയുന്നത്. സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തെ അവ​ഗണിച്ചത് രോ​ഗബാധിതരുടെ എണ്ണം ഉയരാൻ ഇടയാക്കിയെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

റിയോയിലും സാവോ പോളോവിലും ഉയർന്നു വരുന്ന രോ​ഗബാധിതരുടെ എണ്ണം ഈ ന​ഗരങ്ങൾക്കടുത്തുള്ള ദരിദ്ര പ്രദേശങ്ങളെയും ​ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകളും ബ്രസീലിൽ നിന്ന് ഉയരുന്നുണ്ട്.

ചൈനയില്‍ പുതിയതായി ഒരു കോവിഡ്-19 കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(NHC) ശനിയാഴ്ച അറിയിച്ചു. വൈറസ് ബാധ മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മരണസംഖ്യ 4,633 ആയി തുടരുന്നതായും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 82,875 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 77,685 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസ് രാജ്യത്തിന് പുറത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് സ്ഥിരീകരിച്ചതെന്ന് എന്‍സിഎച്ച് അറിയിച്ചു. രാജ്യത്തിന് പുറത്തു നിന്നെത്തിയ 1,671 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രവമായ വുഹാനില്‍ ഏപ്രില്‍ 4 മുതലുള്ള 28 ദിവസങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ആരോഗ്യകമ്മിഷന്‍ അറിയിച്ചു. ഹ്യൂബെയില്‍ വൈറസിനെതിരെയുള്ള അടിയന്തര പ്രതികരണ പ്രവര്‍ത്തനത്തിന്റെ തോത് കുറച്ചു. വൈറസിനെതിരെയുള്ള പ്രതിരോധവും നിയന്ത്രണവും കൂടുതല്‍ ഫലപ്രദമായത് കൊണ്ടാണ് ഇത് സാധ്യമായതെന്ന് ഹ്യൂബെ വൈസ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത 20 കേസുകള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം ഇതോടെ 989 ആയി. പനി, ചുമ, തൊണ്ടവേദന തുടങ്ങി സാധാരണ കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ വൈറസ് പോസിറ്റീവായ രോഗികളുടെ എണ്ണമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.