
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമായി തുടരുന്നതിനിടെയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദിവസങ്ങള്‍ കഴിയുംതോറും ഇന്ത്യയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം, ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശതമാനത്തിലും വര്‍ദ്ധനയുണ്ട്. ഇന്നലെ മാത്രം 618 രോഗികളാണ് കൊറോണയില്‍ഡ നിന്നും മുക്തി നേടിയിട്ടുള്ളത്.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21381 ആയി. 41 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. അതേസമയം, രോഗമുക്തി നേടുന്നവരില്‍ വര്‍ദ്ധനയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ലോക്ക് ഡൗണ്‍ അടക്കമുള്ള ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും രോഗബാധിക്കുന്നവരില്‍ ഒരു കുറവും സംഭവിക്കുന്നില്ല. രാജ്യത്ത് 430 ജില്ലകളിലാണ് ഇ്‌പ്പോള്‍ രോഗബാധിതരുള്ളത്. നേരത്തെ 211 ജില്ലകളിലായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 5221 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ്സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ മാത്രം 552 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 4248 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 722 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ഭേദമായത്. 251 പേര്‍ക്ക് ജീവന്‍ നശ്ടപ്പെട്ടു. 19 പേര്‍ ഇന്നലെ മാത്രം മരിച്ചതാണ്. മഹാരാഷ്ട്രയില്‍ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുജറാത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. വളരെ പെട്ടെന്നാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്. ഇപ്പോള്‍ സംസ്ഥാനത്ത് 2272 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 144 പേര്‍ക്ക് രോഗമുക്തി നേചിയപ്പോള്‍ 2033 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 95 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്്ടമായത്. ഇന്നലെ മാത്രം 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്.
ഡൽഹിയിലും രോഗബാധിതരുടെ എണ്ണം 2000 കടന്നിരിക്കുകയാണ്. ഇതുവരെ സംസ്ഥാനത്ത് 2156 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 611 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 47 പേര്‍ മാത്രമാണ് സംസ്ഥാനത്ത് നിന്ന് മരിച്ചത്. 1498 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഇന്നലെ ഡൽഹിയിൽ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കര്‍ശന നിയന്ത്രങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
ഡൽഹിയിൽ മലയാളി നഴ്സിനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവരാണു ചികിൽസയിൽ. സഹോദരിയുടെ 14 ദിവസം പ്രായമായ കുഞ്ഞിനു രോഗമില്ല. മഹാരാഷ്ട്രയിൽ 129 മലയാളി നഴ്സുമാർക്കും ഡൽഹിയിൽ ഇരുപതിലേറെ പേർക്കുമാണു സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ കോവിഡ് പ്രവർത്തനത്തിനിടെ മരിക്കുന്ന ആരോഗ്യ പ്രവർത്തകർ, തദ്ദേശ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കുടുംബത്തിലൊരാൾക്കു ജോലിയും. കോവിഡ് പോരാട്ടത്തിനായി നടൻ വിജയ് 1.30 കോടി രൂപ നൽകി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപയും താരം നൽകി
മർച്ചന്റ് നേവി കപ്പൽ ജീവനക്കാർക്കു കോവിഡ് പരിശോധന നിർബന്ധമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യയിൽനിന്നു പുറപ്പെടുന്നതും ഇന്ത്യയിലേക്കു വരുന്നതുമായ കപ്പലുകളിലെ ജീവനക്കാർക്ക് ഇതു ബാധകമാണ്. ലോക്ഡൗണിനെത്തുടർന്ന് വിവിധ വിദേശ തുറമുഖങ്ങളിൽ കുടുങ്ങിയ ജീവനക്കാർക്കു തിരികെ ഇന്ത്യയിലെത്താൻ അനുമതിക്കുള്ള നടപടിക്രമങ്ങൾ മന്ത്രാലയം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല