
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 89 മരണവും 3561 കോവിഡ് കേസുകളും സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53,045 ആയി. 1,787 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 15,331 പേർക്ക് ഇതുവരെ അസുഖം മാറി.
അതിനിടെ ഇന്ത്യയിൽ രോഗം ഏറ്റവും കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുക ജൂൺ, ജൂലൈ മാസങ്ങളിൽ ആയിരിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ പറഞ്ഞു. എന്നാൽ ഇതിൽ വ്യത്യാസവും വരാമെന്നും സ്ഥിഗതികൾ വിലയിരുത്തിയ ശേഷമേ ലോക് ഡൌൺ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.
24 മണിക്കൂറും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്ക് നന്ദി പറയേണ്ട സമയമാണിതെന്നും കൊറോണയെ പരാജയപ്പെടുത്താൻ നാം ഒറ്റക്കെട്ടാകണമെന്നും ബുദ്ധ പൂർണ്ണിമ ദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഡൽഹിയിൽ കോവിഡ് ബാധിച്ചു രണ്ട് ബി.എസ്.എഫ് ജവാൻമാർ മരിച്ചു. ഗുരുതര രോഗവസ്ഥയിൽ ആയിരുന്ന ബി.എസ്.എഫ് ജവാൻ ആണ് ഇന്ന് മരിച്ചത്. ഒരാൾ കഴിഞ്ഞ നാലാം തിയതിയുമാണ് മരിച്ചത്. ഇന്ന് ലഭിച്ച ഇദ്ദേഹത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു.
മൂന്നാംഘട്ട ലോക്ക്ഡൌണിന്റെ നാലാം ദിവസവും ഇളവുകൾ തുടരുകയാണ്. മിക്ക സംസ്ഥാനങ്ങളിലും മദ്യ ഷാപ്പുകൾ തുറന്നു. വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കാൽ നടയായും മറ്റുമുള്ള പലായനം ഇപ്പോഴും തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല