1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 168 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 734 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8474 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം 26.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്:

മാസ്ക് ധരിക്കാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. അതിന്‍റെ പ്രാധാന്യം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മണ്ഡല മകരവിളക്ക് സീസൺ ശബരിമലയിൽ ആരംഭിക്കാനിരിക്കുകായാണ്. അവധി ദിവസങ്ങളിലെല്ലാം തിരക്ക് ഇല്ലാത്ത വിധത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കണം. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. അവിടെ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവര്‍ രോഗബാധിതരാണെങ്കിൽ ചികിത്സാ സൗകര്യം ഒരുക്കും. മടങ്ങിപ്പോകണമെന്നുള്ളവര്‍ക്ക് അതിനുള്ള യാത്രാ സൗകര്യവും ഒരുക്കും. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിനും സംസ്കാര നടപടിൾക്കും കാലതാമസം വരുന്നു എന്ന് പരാതി ഉണ്ട്. ഇതിനെതിരെ ജാഗ്രതയും ഏകോപനവും വേണം.

ആശുപത്രിയും നഗരസഭയും തദ്ദേശ സ്ഥാപനങ്ങളും എല്ലാം ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. സ്വാകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവക്കണം. തിരുവനന്തപുരം കൊല്ലം കോഴിക്കോട് ഐസിയു ബെഡുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിഗ് നിരക്ക് കൂട്ടുന്നതിന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി. 57 ഇടങ്ങളിൽ ഇതിനകം കിയോസ്ക് സ്ഥാപിച്ചു.

മറ്റ് അനാരോഗ്യമുള്ളവരിൽ കൃത്യമായ ഇടവേളകളിൽ കൊവിഡ് ടെസ്റ്റ് ചെയ്യണം. ഇതിനുള്ള ബോധവത്കരണം നടത്തണം. ഇതിനായി ക്യാമ്പെയിന്‍ നടത്തും. രോഗം വന്ന് പോയ ശേഷം നല്ല പരിചരണം വേണം. പോസ്റ്റ് കൊവിഡ് കെയര്‍ സെന്‍റര്‍ ആരോഗ്യവകുപ്പ് ആരംഭിക്കും. ഇതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ തയ്യാറാക്കും. ഇതോടൊപ്പം ടെലി മെഡിസിൻ സൗകര്യം വിപുലപ്പെടുത്തും.

സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡുകൾ വഴിയുള്ള പെൻഷൻ വിതരണം ഇന്നലെ ആരംഭിച്ചു. അതാത് മാസത്തെ പെൻഷൻ അതാത് മാസം വിതരണം ചെയ്യുമെന്ന പ്രകടന പത്രികയിലെ നിര്‍ദ്ദേശം നടപ്പാക്കും. നെല്ലു സംഭരണത്തിൽ നിന്നും വിട്ടുനിന്ന് സ്വകാര്യ മില്ലുടമകളുടെ സമരം പിൻവലിച്ചു. സഹകരണ സംഘങ്ങൾ ശേഖരിച്ച നെല്ല് സംസ്കരിക്കാൻ നടപടി ഉണ്ടാകും. പാലക്കാട് ആലപ്പുഴ ജില്ലകളിലാണ് കൊയ്ത്ത് നടക്കുന്നത്. റെക്കോര്‍ഡ് വിളവാണ് പ്രതീക്ഷിക്കുന്നത്. പ്രളയം വരുത്തിയ ജൈവ വൈവിദ്ധ്യ നാശം വളരെ വലുതാണ്. നഷ്ടപ്പെട്ടതെല്ലാം പുനരുജ്ജീവിപ്പിക്കാൻ സാധ്യമാണ്. പമ്പാ നദീതീര ജൈവ വൈവിദ്ധ്യ പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിട്ടുണ്ട്.

ഭൂപ്രകൃതിക്കും ആവാസ വ്യവസ്ഥക്കും അനുസരിച്ചാകണം പുനരുജ്ജീവനമെന്ന് ധാരണയുണ്ട്. ജൈവ വൈവിദ്ധ്യ ശോഷണം സംഭവിച്ച പ്രദേശങ്ങളിൽ ഊന്നിയായിരിക്കും പ്രവര്‍ത്തനങ്ങൾ. പമ്പാതീരത്തെ പത്ത് ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അറുപത്തിനാല് സസ്യ ഇനങ്ങളുടെ തൈകൾ പ്രദേശത്ത് നട്ടുപിടിപ്പിക്കും. രാജ്യമാകെ കര്‍ഷക പ്രക്ഷോഭം ആഞ്ഞടിക്കുന്ന അവസ്ഥയാണ്. ആ സമയത്താണ് പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച് കേരളത്തിൽ സര്‍ക്കാര് കൈത്താങ്ങാകുന്നത്. രാജ്യത്ത് ആദ്യമായാണ് പച്ചക്കറി തറവില ഒരു സസ്ഥാനം പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനം കൂട്ടാനും കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനും ലക്ഷ്യമിട്ടാണ് പദ്ധതി.

തെരഞ്ഞെടുത്ത 16 ഇനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില നിശ്ചയിക്കുന്നത്. ഉദ്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. ഉത്പന്നത്തിന്‍റെ ഗുണ നിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും കാലാകാലം തറവില പുതുക്കാനും വ്യവസ്ഥയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും ശേഖരണത്തിന്‍റെയും വിതരണത്തിന്‍റെയും ചുമതല. പുതിയ സംരംഭകരെ ആകര്‍ഷിക്കും വിധമാകും പദ്ധതി.

കൊല്ലം തുറമുഖത്തെ മൾട്ടിപര്‍പ്പസ് പാസഞ്ചേഴ്സ് ടെര്‍മിനൽ യാഥാര്‍ത്ഥ്യമായി. നിലവിൽ വിഴിഞ്ഞത്ത് നടക്കുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം ഒരുങ്ങും. കൊല്ലം മിനിക്കോയ് വിനോദ സഞ്ചാരത്തിനും ഇതോടെ അവസരമൊരുങ്ങും. 3 കോടി 26 ലക്ഷം ചെലവഴിച്ച് രണ്ട് ടഗ്ഗുകളും ഉണ്ട്. ഒരെണ്ണം കൊല്ലത്തും മറ്റൊരെണ്ണം ബേപ്പൂരും ആയിരിക്കും ഉണ്ടാകുക. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവിതപങ്കാളിക്കും കുട്ടികൾക്കും വര്‍ഷം തോറും മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സൗകര്യം ഒരുക്കുന്ന ഇൻഷുറൻസ് പദ്ധതിയും ആവിഷ്കരിച്ചു.

സംവരണ വിഷത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കരുതുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ശരിയായ വിധത്തിൽ സമീപിച്ചാണ് സംവരണ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. ദശാബ്ദങ്ങളായി തുടരുന്ന രീതികൾ മാറണം. പുതിയ സംവരണം വരുന്നതോടെ നിലവിലുള്ളവര്‍ക്ക് എന്തോ നഷ്ടപ്പെടുമെന്ന ധാരണയാണ് പ്രചരിക്കുന്നത്.

സംവരണം പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങൾക്കുള്ളത് അവരെ ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്താനാണ്. അതിനി തുടരേണ്ടതുണ്ടോ എന്നമട്ടിൽ ദേശീയ തലത്തിൽ ചര്‍ച്ചകൾ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് ഉള്ള സംവരണം തുടരണമെന്ന് തന്നെയാണ് നിലപാട്. മുന്നോക്ക സംവരണം നിലവിലെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടം ഉണ്ടാക്കും എന്ന ആശങ്ക പരത്തുന്നു. മുന്നോക്ക സംവരണത്തെ നേരത്തെ തന്നെ സിപിഎം അനുകൂലിച്ചതാണ്. മുന്നോക്ക സംവരണം യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി.

തെറ്റിദ്ധരിക്കപ്പെട്ടവരോട് പറയാനുള്ളത് ഇന്ന് നിലവിലുള്ള സംവരണം ഒരു നേരിയ ശതമാനം പോലും ഇല്ലാതാകില്ല. വലിയ തോതിൽ ചന്ദ്രഹാസം ഇളക്കി വരുന്ന ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെ കുറിച്ചാണ് ഇനി പറയാനുള്ളത്. കേരളം വിട്ടാൽ എവിടെയാണ് സംവരണം ഉള്ളത്. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ എന്നാണ് ഇനി പറയേണ്ടത്. സംവരണേതര വിഭാഗത്തിൽ പെട്ടവര്‍ക്കെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും. എല്ലാ മതത്തിലേയും ഒരു മതത്തിലും പെടാത്തവര്‍ക്കും എല്ലാം ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകുന്ന വിധത്തിലാണ് സംവരണം നിലവിൽ വരുന്നത് എന്ന് എല്ലാവരും മനസിലാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.