സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1099 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളില്‍ നിന്നു വന്ന 37 പേര്‍ ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്ന 89 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 23, മലപ്പുറം ജില്ലയിലെ 12, കണ്ണൂര്‍ ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 4, കൊല്ലം ജില്ലയിലെ 2, പാലക്കാട്, വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതോടെ 15,310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28,878 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 10 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ മരണം 156 ആയി. സംസ്ഥാനത്ത് ഇന്ന് 19 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുകയും 13 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ആകെ 568 ഹോട്ട്സ്പോട്ടുളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവർ ( ജില്ല തിരിച്ച്)
തിരുവനന്തപുരം-519
മലപ്പുറം-221
എറണാകുളം-123
കോഴിക്കോട്-118
കോട്ടയം-100
ആലപ്പുഴ-86
കൊല്ലം-81
കണ്ണൂര്‍-52
വയനാട്-49
കാസര്‍കോട് -48
പത്തനംതിട്ട-44
ഇടുക്കി-30
തൃശൂര്‍-30
പാലക്കാട്-29
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
തിരുവനന്തപുരം-487
മലപ്പുറം-200
എറണാകുളം-110
കോഴിക്കോട്-106
കോട്ടയം- 91
ആലപ്പുഴ- 73
കൊല്ലം-70
കണ്ണൂര്‍-38
കാസര്‍ഗോഡ്-37
വയനാട്-36
പത്തനംതിട്ട-33
തൃശൂര്‍-27
പാലക്കാട് -24
ഇടുക്കി-19
രോഗമുക്തി നേടിയവർ
കാസര്‍ഗോഡ്-203
തിരുവനന്തപുരം-190
എറണാകുളം-120
പാലക്കാട്-107
മലപ്പുറം-82
തൃശൂര്‍-64
കോട്ടയം-61
വയനാട്-61
കൊല്ലം- 55
കോഴിക്കോട്-43
ഇടുക്കി- 39
ആലപ്പുഴ-30
പത്തനംതിട്ട-24
കണ്ണൂര്‍-20
10 മരണം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 10 മരണങ്ങൾ കുടി കോവിഡ്-19 കാരണമാണെന്ന് സ്ഥിരീകരിച്ചു. ആഗസ്റ്റ് 7 ന് മരണമടഞ്ഞ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.സി. രാഘവന്‍ (71), ആഗസ്റ്റ് 11 ന് മരണമടഞ്ഞ കണ്ണൂര്‍ കൊളച്ചേരി സ്വദേശി മൂസ (76), കണ്ണൂര്‍ കൊമ്പന്‍വയല്‍ സ്വദേശി സൈമണ്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സി.വി. വേണുഗോപാലന്‍ (80), ആഗസ്റ്റ് 14 ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി കനകരാജ് (60) എന്നിവരുടെ മരണകാരണം കോവിഡ് രോഗബാധയാണെന്ന് കണ്ടെത്തി.
പത്തനംതിട്ട തിരുവല്ല സ്വദേശി മാത്യു (60), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ ഉദയഗിരി സ്വദേശി ഗോപി (69), എറണാകുളം ആലുവ സ്വദേശി അബ്ദുള്‍ ഖാദര്‍ (73), ആഗസ്റ്റ് 10 ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി ലീലാമണി അമ്മ (71), ആഗസ്റ്റ് 15ന് മരണമടഞ്ഞ കൊല്ലം വിളക്കുവട്ടം സ്വദേശിനി സരോജിനി (72), എന്നിവരുടെ പരിശോധനാഫലവുംകോവിഡ് കാരണമാണ് മരണമെന്ന് സ്ഥിരീകരിക്കുന്നതായി എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു.
1,62,217 പേർ നിരീക്ഷണത്തിൽ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
24 മണിക്കൂറിനിടെ 30,123 സാമ്പിളുകൾ പരിശോധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,123 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,82,727 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8256 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,49,385 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1187 പേരുടെ ഫലം വരാനുണ്ട്.
19 പുതിയ ഹോട്ട് സ്‌പോട്ടുകൾ
ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കാണാക്കാരി (5), പുതുപ്പള്ളി (6, 11), മണിമല (11), വെള്ളൂര്‍ (13,14), കോട്ടയം ജില്ലയിലെ ചെമ്പ് (5, 6, 7, 9), അയ്മനം (10), മുണ്ടക്കയം (6, 8), തൃശൂര്‍ ജില്ലയിലെ പാവറട്ടി (9), കണ്ടാണശേരി (12), പുത്തന്‍ചിറ (14), മണലൂര്‍ (13, 14), ആലപ്പുഴ ജില്ലയിലെ ആര്യാട് (17), പതിയൂര്‍ (സബ് വാര്‍ഡ് 5), കരുവാറ്റ (4), കൊല്ലം ജില്ലയിലെ ഇളനാട് (7, 8), കരീപ്ര (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (10), പാലക്കാട് ജില്ലയിലെ ചളവറ (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ അയര്‍കുന്നം (വാര്‍ഡ് 15), ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (37), കങ്ങഴ (6), മീനാടം (3), പനച്ചിക്കാട് (6), പാറത്തോട് (8), തൃക്കൊടിത്താനം (15), തൃശൂര്‍ ജില്ലയിലെ പാറളം (1, 8, 9, 12), കണ്ടാണശേരി (1), കയ്പമംഗലം (11), മതിലകം (10), ആലപ്പുഴ ജില്ലയില മാരാരിക്കുളം നോര്‍ത്ത് (1, 14), ഇടുക്കി ജില്ലയിലെ കരുണാപുരം (12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രാജ്യത്ത് കൊവിഡ് മരണം അര ലക്ഷം കടന്നു
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.
മാര്‍ച്ച് 30 നാണ് ഇന്ത്യയില്‍ ആദ്യത്തെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടന്നിങ്ങോട്ട് അഞ്ചര മാസം പിന്നിടുമ്പോള്‍ ഇന്ത്യയിലെ കൊവിഡ് സാഹചര്യം മറ്റ് രാജ്യങ്ങളെക്കാള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്.
നിലിവിലെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് രോഗികളുള്ളത് ഇന്ത്യയിലാണ്. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,028 ആയി. അമേരിക്ക, ബ്രസീല്‍ മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇന്ത്യയിലെതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായതും ശനിയാഴ്ചയാണ്. 67,103 രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്കും ബ്രസീലിനും പിറകില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ആഗസ്റ്റിലാണ് രോഗം ഏറ്റവും കൂടുതല്‍ രൂക്ഷമായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 25,90,572 കൊവിഡ് രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
അതേസമയം ഇന്ത്യയിലെ സംസ്ഥാനങ്ങളിലും കൊവിഡ് പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു. നിലവില്‍ ന്യൂദല്‍ഹിയിും ജമ്മു കശ്മീരിലും മാത്രമാണ് രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനമായ കേരളത്തില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 1500 ല്‍ കൂടുതലാണ് രോഗികള്‍.
ഇന്ത്യയിലെ രോഗ വ്യാപനത്തെ 21 ദിവസം കൊണ്ട് കീഴടക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ ലോകത്തെ ഏറ്റവും സങ്കീര്‍ണമായ കൊവിഡ് സാഹചര്യമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല