1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2020

സ്വന്തം ലേഖകൻ: തുടർച്ചയായ രണ്ടാംദിവസവും മരണനിരക്ക് ഗണ്യമായി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഞായറാഴ്ച 413 പേർ മരിച്ച ബ്രിട്ടനിൽ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ മരിച്ചത് 360 പേർ മാത്രമാണ്. തുടർച്ചയായ ഈ കുറവ് വരുംദിവസങ്ങളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനും ലോകവും. 21,092 പേരാണ് ഇതുവരെ ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ മരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 157,149 ആയി.

കോവിഡ് ബാധിച്ചു മരിച്ച എൻഎച്ച്എസ് ജീവനക്കാരുടെ കുടുംബത്തിന് 60,000 പൗണ്ട് നഷ്ടപരിഹാരം നൽകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കിയത്. 82 എൻഎച്ച്എസ് സ്റ്റാഫും 16 സോഷ്യൽ കെയർ സ്റ്റാഫുമാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ നൂറ്റിഇരുപതിലേറെ ആളുകൾ മരിച്ചതായാണ് അനൌദ്യോഗിക കണക്ക്.

ലോക്ഡൗൺ പ്രഖ്യാപിക്കാൻ മടിക്കുകയും നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ വൈകുകയും ചെയ്ത ബോറിസ് ജോൺസൺ അസുഖം ഭേദമായി ഓഫിസിൽ മടങ്ങിയെത്തി. ഇത്തവണ എല്ലാവരും ലോക്ക്ഡൌണിനോട് സഹകരിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. ഉടനെങ്ങും ലോക്ഡൗൺ പിൻവലിക്കാൻ സാധ്യതയില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറയുന്നു.

രാജ്യം അപകടാവസ്ഥയുടെ മൂർധന്യത്തിലാണന്നും ഇതുവരെ നൽകിവന്ന സഹകരണം ഇനിയും തുടരണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിക്കുന്നത്. പ്രധാനമന്ത്രിയുടെ ചുമതല താൽകാലികമായി വഹിച്ച വിദേശകാര്യ മന്ത്രി ഡൊമിനിക് റാബിനും മറ്റ് ക്യാബിനറ്റ് സഹപ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ചുമതലകളിലേക്ക് മടങ്ങിയെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ പനിയും മൾട്ടി സിസ്റ്റം ഇൻഫ്ലമേഷനുമായി ആശുപത്രിയിലെത്തിയ കുട്ടികളിൽ പലർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തിയിട്ടുണ്ട്. ഇവർക്ക് പ്രത്യേക പരിചരണം നൽകാൻ നിർദേശമുണ്ട്. ഈ മാസം അവസാനത്തോടെ ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ എത്തുമെന്ന് ആരോഗ്യ സെക്രട്ടറി ആവർത്തിക്കുന്നെങ്കിലും 37,024 ടെസ്റ്റുകൾ മാത്രമാണ് ഞായറാഴ്ചയും നടത്താനായത്.

വിപണി തുറക്കുന്ന കാര്യത്തില്‍ ജോണ്‍സന്റെ സയന്റിഫിക് ഉപദേഷ്ടാക്കള്‍ തന്നെ രണ്ട് തട്ടിലാണ്. എപ്പോള്‍ തുറക്കണമെന്ന കാര്യത്തിലും വ്യക്തതയില്ല. നിയന്ത്രിതമായ തോതില്‍ വിപണി തുറക്കാമെന്നാണ് പൊതുവെയുള്ള നിര്‍ദേശം. മരണനിരക്ക് 20000 പിന്നിട്ടതാണ് സർക്കാരിന്റെ പ്രധാന തലവേദന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.