
സ്വന്തം ലേഖകൻ: ലോക്ക്ഡൗൺ ചട്ടങ്ങളിൽ നിബന്ധനകളോടെ ഇളവുകൾ പ്രഖ്യാപിച്ച ബ്രിട്ടനിൽ നിബന്ധനകൾക്ക് വ്യക്തതയായി. ട്രെയിനുകളിലും ബസുകളിലും സഞ്ചരിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ആളുകൾ കൂട്ടമായി എത്തുന്ന സൂപ്പർ മാർക്കറ്റുകളിലും തിരക്കേറിയ കടകളിലും മാസ്ക് നിർബന്ധമാക്കും.
സർക്കാർ ഇന്നലെ പുറത്തിറക്കിയ 50 പേജുള്ള സോഷ്യൽ ഡിസ്റ്റൻസിങ് മാർഗരേഖയിലാണ് ഈ നിർദേശം ഉള്ളത്. സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നീ പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശം സ്വീകരിച്ചാണ് സർക്കാർ ഈ നിബന്ധനകൾ മാർഗനിർദേശങ്ങളിൽ ഉൾക്കൊള്ളിച്ചത്.
പാർക്കുകളിൽ കുടുംബത്തോടെ സമയം ചെലവഴിക്കാമെങ്കിലും കൂട്ടുകാരുമായുള്ള സൗഹൃദം രണ്ടുമീറ്റർ അകലം പാലിച്ചാകണം. വീടുകളിലുള്ള സന്ദർശനം ഒഴിവാക്കണം. സുഹൃത്തുക്കൾ പരസ്പരം കാണുന്നത് വീടിനു പുറത്താണെങ്കിലും പരസ്പരം അകലം പാലിക്കണം
ഞായറാഴ്ച രാത്രി പ്രഖ്യാപിച്ച നിബന്ധനകളോടെയുള്ള ഇളവുകളുടെ വിശദാംശങ്ങൾ ഇന്നലെയാണ് പ്രധാനമന്ത്രി പാർലമെന്റിൽ സമർപ്പിച്ചത്. സർക്കാർ നിൽകുന്ന നിർദേശങ്ങൾ ജനങ്ങൾ വ്യക്തമായി പാലിച്ചാൽ രോഗവ്യാപനം തടയാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു.
എന്നാൽ സർക്കാർ പ്രഖ്യാപനങ്ങളിലും നടപടികളിലും കൂടുതൽ വ്യക്തതയും ഉറപ്പും വേണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സർ കെയ്ർ സ്റ്റാമറിന്റെ ആവശ്യം. അതിനിടെ തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 210 ആയി കുറഞ്ഞത് ബ്രിട്ടന് ആശ്വാസം പകർന്നു. ഞായറാഴ്ചയും മരണനിരക്ക് മുന്നൂറിൽ താഴെയായിരുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 223,060 കൊവിഡ് ബാധിതരാണ് ബ്രിട്ടനിലുള്ളത്. 32,065 ആണ് മരണസംഖ്യ. ഏപ്രിൽ 30ന് കൈവരിക്കുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്ന ദിവസേന ഒരുലക്ഷം പരിശോധനകൾ എന്ന ലക്ഷ്യം തിങ്കളാഴ്ച നേടാനായതും ബോറിസ് ജോൺസണ് നേട്ടമായി. ഇന്നലെ 100,490 ടെസ്റ്റുകൾ നടത്തിയതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊറോണ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ഒരു വര്‍ഷം വരെ സമയമെടുത്തേക്കാമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി. ഒരുപക്ഷെ ഒരിക്കലും മരുന്ന് കണ്ടെത്താതിരിക്കാനും സാധ്യത ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്‍ പണം ചെലവഴിച്ച് നടത്തുന്ന മരുന്നുപരീക്ഷണങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പില്ല, മരുന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ, കോവിഡിന് മരുന്ന് കണ്ടെത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ ബ്രിട്ടന്‍ മുന്‍നിരയില്‍ത്തന്നെയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. എന്നാല്‍ വാക്‌സിന്‍ പരീക്ഷണം വിജയിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് സയന്റിഫിക് ഓഫീസര്‍ പാട്രിക് വാലന്‍സും പ്രതികരിച്ചു. പരീക്ഷണം വിജയിച്ചാല്‍ വാക്‌സിന്‍ വലിയ തോതില്‍ നിര്‍മിക്കാനാണ് ബ്രിട്ടന്റെ പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല