സ്വന്തം ലേഖകൻ: കോവിഡ് മൂലം ഏർപ്പെടുത്തിയ യാത്രവിലക്കുകളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂനിയൻ അടുത്തയാഴ്ച തീരുമാനമെടുത്തേക്കും. ഏതൊക്കെ രാഷ്ട്രങ്ങളിൽ നിന്നുള്ളവരെ അനുവദിക്കാമെന്നും ആരെയൊക്കെ തടയണമെന്നത് സംബന്ധിച്ചും യൂറോപ്യൻ യൂനിയൻ പ്രതിനിധികൾ തീരുമാനിക്കും. അനുദിനം കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎസ്,, ഇന്ത്യ, ബ്രസീൽ പൗരൻമാർക്ക് വിലക്ക് തുടരാനാണ് സാധ്യത. അതേസമയം, ഇൗ രാജ്യങ്ങളിലുള്ള യൂറോപ്യൻ പൗരൻമാർക്ക് തിരികെ വരാം.
യൂറോപ്യൻ യൂണിയൻറെ ബാഹ്യ അതിർത്തികൾ ജൂലൈ ഒന്നിന് തുറന്നാലും, ഇന്ത്യ, യു.എസ്സ്, ബ്രസീൽ, മെക്സിക്കോ, റഷ്യ എന്നീ കൊവിഡ് രൂക്ഷതയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം ഓസ്‌ട്രേലിയ, ന്യൂസിലാന്റ് പോലുള്ള കൊറോണ രൂക്ഷത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വരാവുന്നതാണ്. വിമാന സർവീസുകൾ പുനഃരാരംഭിക്കുക ഈ കൊവിഡ് കണക്കുകൾ കൂടി പരിഗണിച്ചായിരിക്കും.
നിലവിലുള്ളതുപോലെ രാജ്യങ്ങളുടെ പ്രത്യേക അനുമതിയുള്ള ചാർട്ടേർഡ് ഫ്‌ളൈറ്റുകളിൽ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കോ, റെസിഡന്റ് പെർമിറ്റുള്ളവർക്കോ യാത്ര ചെയ്യാം. എന്നാൽ വിമാന കമ്പനികളുടെ സാദാ സർവീസിനായുള്ള കാത്തിരിപ്പ് തുടരുമെന്നാണ് യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തു നിന്നുള്ള സൂചനകൾ.
യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ തുല്യമോ, മികച്ചതോ ആണെങ്കിൽ മാത്രമേ രാജ്യങ്ങൾക്ക് അനുമതി നൽകാവൂ എന്നാണ് ഇ.യു മാനദണ്ഡം. ഇ.യു കമ്മിഷന്റെ മാർഗ നിർദേശങ്ങൾ ഇത്തരത്തിലാണെങ്കിലും, അംഗ രാജ്യങ്ങൾക്ക് യാത്രാനുമതി വിഷയത്തിൽ അന്തിമ തീരുമാനങ്ങൾ സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്.
എന്നാൽ ഷെൻഗണർ പരിധിയിൽ വരാത്തതുകൊണ്ട് യുകെയ്ക്ക് ഇ.യു നിയന്ത്രങ്ങൾ ബാധകമല്ല. അതുകൊണ്ടു തന്നെ യുകെ പ്രവാസികൾക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുള്ള പ്രവാസികളേക്കാൾ യാത്രാ സൌകര്യം ലഭിച്ചേക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല