
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള യാത്രക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിജ്ഞാപനം റദ്ദാക്കി. കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം.
മാർച്ച് എട്ടു മുതൽ ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കിൽ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന കുവൈത്ത് വ്യോമയാന വകുപ്പിന്റെ നിർദേശമാണ് വ്യാഴാഴ്ച വൈകിട്ട് ചേർന്ന അടിയന്തര കാബിനറ്റ് മരവിപ്പിച്ചത്.
സർട്ടിഫിക്കറ്റ് ഹാജരാകുന്നതിൽ പ്രായോഗിക ബുധിമുട്ടുകൾ സംബന്ധിച്ച വിവിധ രാജ്യങ്ങളുടെ ആശങ്കയും തൊഴില്‍ വിപണിയിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധിയും കണക്കിലെടുത്താണ് മന്ത്രിസഭ വിജ്ഞാപനം പിൻവലിക്കാൻ ഡിജിസിഎക്കു നിർദേശം നൽകിയത്. തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍ കൊറോണ പ്രതിരോധ നടപടികൾ പോകാനാണ് ആലോചന.
ഇതോടൊപ്പം കോവിഡ്- 19 ആയി ബന്ധപ്പെട് തീരുമാനങ്ങളോ സർക്കുലറോ ഇറക്കുന്നതിന് മുമ്പ് മന്ത്രിതല സമിതിയുടെ അംഗീകാരം നേടണമെന്ന് എല്ലാ വകുപ്പുകൾക്കും മന്ത്രിസഭ നിർദേശം നൽകിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല