1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 21, 2021

സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തിൽ പ്രവാസികളെ പിഴിയുന്ന എയർ ഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം. കൊവിഡ് പ്രതിസന്ധിയിൽ വിമാനയാത്ര സാധ്യമാകാതിരുന്നവർക്ക് ടിക്കറ്റിെൻറ തുക പൂർണമായും മടക്കി നൽകണമെന്ന് സുപ്രീം കോടതി വിധി ഉണ്ടായിട്ടും ഇതിനു തയാറാകാത്ത എയർ ഇന്ത്യയുടെ നിലപാട് കോടതി വിധിക്ക് എതിരാണെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

എയർഇന്ത്യയുടെ സമീപനത്തിനെതിരെ ഇതിനകം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, ദോഹയിലെ ഇന്ത്യൻ എംബസി, നോർക്ക റൂട്സ് തുടങ്ങിയവർക്ക് വ്യക്തികളും സംഘടനകളും പരാതികൾ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവേരാട് തുക മടക്കി നൽകാനാവിെല്ലന്നാണ് അധികൃതർ പറയുന്നത്. സർവിസ് ചാർജ് ഈടാക്കാതെ യാത്രാ തീയതി മാറ്റി നൽകാൻ മാത്രമേ കഴിയൂ എന്നാണ് വിശദീകരണം.

ഇത്തരത്തിൽ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണം. എന്നാൽ, കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചു നൽകില്ലെന്നുമുള്ള വിചിത്രവാദവും എയർ ഇന്ത്യ ആവർത്തിക്കുന്നു. ഈ നിലപാട് സുപ്രീംകോടതി ഉത്തരവിെൻറ ലംഘനമാണെന്നും യാത്രക്കാർ ആരോപിക്കുന്നു.

വിമാനടിക്കറ്റ് എടുക്കുകയും കൊവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്തവർക്ക് ടിക്കറ്റിൻ്റെ മുഴുവൻ തുകയും തിരികെ നൽകണമെന്നതാണ് സുപ്രീം കോടതി വിധി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു ഈ നിർണായക വിധി. ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്.

സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു െക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം.

ഇങ്ങനെ മാറ്റിവെക്കുന്ന െക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറിവും അതിനു ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം. നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.

2021 മാർച്ച് മാസം 31നു ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. റീഫണ്ട് നൽകുമെന്നാണ് കോവിഡിെൻറ ആദ്യഘട്ടത്തിൽ വിമാന കമ്പനികൾ അറിയിച്ചിരുന്നത്.

എന്നാൽ, പിന്നീട് ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് നിലപാട് മാറ്റി. തുടർന്ന് യാത്ര മുടങ്ങിയതിനെ തുടർന്ന് ‘വന്ദേഭാരത്’ പോലുള്ള പദ്ധതികളിൽ യാത്ര നടത്തേണ്ടി വന്ന പ്രവാസികൾക്ക് നേരതെ എടുത്ത ടിക്കറ്റിൻ്റെ തുക തിരിച്ചു കിട്ടാത്ത അവസ്ഥയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നതും യാത്രക്കാർക്ക് അനുകൂലമായ വിധി ഉണ്ടാകുന്നതും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.