സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് യാത്ര സുഗമമാക്കാൻ വ്യോമയാന രംഗത്തെ ആേഗാള കൂട്ടായ്മയായ ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അവതരിപ്പിച്ച ഡിജിറ്റൽ ട്രാവൽ പാസ് ആപ്ലിക്കേഷൻ ഗൾഫ് മേഖലയിൽ ഉൾപ്പെെട ഉടൻ നിലവിൽ വരും. കോവിഡ് പരിശോധന നടത്തിയതിെൻറയും വാക്സിൻ സ്വീകരിച്ചതിെൻറയും വിവരങ്ങൾ ആപ്പിലൂടെ ലഭിക്കുന്നതോടെ യാത്രാസംബന്ധമായ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ വിമാന കമ്പനികൾക്കും എമിഗ്രേഷൻ അധികൃതർക്കും സാധിക്കും.
ഗൾഫ് എയർ, എമിറേറ്റ്സ്, ഇത്തിഹാദ്, സൗദി തുടങ്ങി 38 എയർലൈൻസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ ട്രാവൽ പാസ് സംവിധാനം നടപ്പാക്കിയിരുന്നു. വളരെ ‘വളരെ പോസിറ്റിവ്’ ആയ പ്രതികരണമാണ് ഇതിൽനിന്ന് ലഭിച്ചതെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു. മറ്റ് നിരവധി വിമാനക്കമ്പനികൾ ഉടൻതന്നെ ഇൗ സംവിധാനം ഉപയോഗിച്ച് തുടങ്ങും.
ഡിജിറ്റൽ ട്രാവൽ പാസ് മൊബൈൽ ആപ്ലിക്കേഷനിൽ യാത്രക്കാർക്ക് തന്നെ വാക്സിനേഷെൻറയും കോവിഡ് പരിശോധനയുടെയും വിവരങ്ങൾ നൽകാം. ഒരു ഡിജിറ്റൽ പാസ്പോർട്ടായാണ് ഇത് പ്രവർത്തിക്കുക. ‘ഒാകെ ടു ട്രാവൽ’ (യാത്ര ചെയ്യുന്നതിന് യോഗ്യൻ) എന്ന സ്റ്റാറ്റസ് യാത്രക്കാരൻ വിമാനത്താവളത്തിലെത്തും മുമ്പ് വിമാന കമ്പനിയുമായും എമിഗ്രേഷൻ അധികൃതരുമായും ആപ് പങ്കുവെക്കും. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഏറ്റവും പുതിയ കോവിഡ് വിവരങ്ങളും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും മറ്റു നിർദേശങ്ങളും ആപ് വഴി യാത്രക്കാരന് ലഭിക്കും.
വിവിധ രാജ്യങ്ങളിലെ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റുകൾ തങ്ങളുടെ ‘ട്രാവൽ പാസ്’ ഉൾപ്പെടെ യാത്ര ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം അയാട്ട സർക്കാറുകൾക്ക് മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതോടെ വിമാനത്താവളങ്ങളിലെ പരിശോധന വേഗത്തിലാക്കാൻ ഇത് സഹായിക്കും. സുരക്ഷിത യാത്രക്ക് വഴിയൊരുങ്ങുന്നതോടെ വിനോദസഞ്ചാര മേഖലക്കും ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.
കോവിഡ്കാല നഷ്ടം നികത്താൻ എയർപോർട്ടുകളും ഉയർന്ന നിരക്ക് ഇൗടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് വില്ലി വാൽഷ് പറഞ്ഞു. ഇതിനെതിരെ സർക്കാറുകൾ നടപടി സ്വീകരിക്കണം. ഉയർന്ന നിരക്ക് വിമാനക്കമ്പനികൾക്ക് താങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല