
സ്വന്തം ലേഖകൻ: രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് സർക്കാർ അറിയിച്ചു. യാത്രക്കാർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ് എടുക്കേണ്ടത്.
സ്പുട്നിക്, ഫൈസർ-ബയോടെക്, അസ്ട്രാസെനെക്ക, മോഡേണ, സിനോഫാം, സിനോവാക്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവ ഇതിൽ ഉൾപ്പെടും. രാജ്യത്തേക്ക് വരുേമ്പാൾ ക്യു.ആർ കോഡുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ ചെയ്യാത്ത യാത്രക്കാർക്ക് നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്.
അതേസമയം, കോവിഡ് തീവ്രബാധിത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ എത്തുമ്പോൾ പരിശോധനക്ക് വിധേയമാക്കും. നിലവിൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ, മ്യാൻമർ, വിയറ്റ്നാം, ശ്രീലങ്ക, ബ്രസീൽ എന്നിവയാണ് തീവ്രബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർ വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും പരിശോധനക്ക് വിധേയരാകണം. ഫലം പോസിറ്റീവ് ആണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല