സ്വന്തം ലേഖകൻ: ഒമാനില്‍ ഷഹീൻ ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടത്തിയാതായി ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്.
വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റില്‍ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും, റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു. ചുഴലിക്കാറ്റിൻറ ആഘാതം ഏറെ ബാധിച്ചത് ഒമാെൻറ വടക്കൻ മേഖലയെലായാണ്. ഈ മേഖലയിലെ ബാത്തിന ഗവർണറേറ്റുകളിൽ ശഹീന്‍ വ്യാപക നാശമാണ് വിതച്ചത്. നിരവധി വീടുകൾ വാസ യോഗ്യമല്ലാതായി.
മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നത്. ചെളിയും വെള്ളവും കയറി വീടുകളും കടകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. റോയൽ ഒമാൻ പൊലീസിെൻറയും വിവിധ സൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തിൽ സാധരണക്കാരുടെ ജീവിതം തിരിച്ച് കൊണ്ടുവരാനായി ഊർജിത ശ്രമങ്ങളാണ് നടത്തുന്നത്.
ഷഹീൻ ചുഴലിക്കാറ്റിൽ പാസ്പോർട്ടടക്കമുള്ള രേഖകൾ നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഒമാനിലെ ഇന്ത്യൻ അംബാസഡർ മുനു മഹാവർ പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുമ്പായി മസ്കത്തിലെ മാധ്യമപ്രവർത്തകർക്കായി നടത്തിയ ഒത്തുകൂടലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുഴലിക്കാറ്റിെൻറ കെടുതികളിൽനിന്ന് മോചനം നേടാൻ ഒമാന്‍ വേണ്ട എല്ലാ പിന്തുണയും നൽകും. ഇന്ത്യ-ഒമാൻ നയതന്ത്രബന്ധം ശക്തമായി മുന്നേറുകയാണ്. ഇതിൽ പല കാര്യങ്ങളിലും തനിക്കു ഭാഗഭാക്കാകാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് ഒമാനിലെ ഇന്ത്യൻ സമൂഹത്തിനു നൽകിയ പിന്തുണക്കും സ്നേഹത്തിനും സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാനി ജനതക്കും പ്രത്യേക നന്ദി അറിയിക്കുന്നു. മഹാമാരിക്കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരം സഹായിച്ചാണ് മുന്നോട്ടുപോയതെന്നും അംബാസഡർ പറഞ്ഞു.
നേരത്തേ പ്രകൃതിദുരന്തം ഉണ്ടായ സ്ഥലങ്ങളിൽ ഇന്ത്യൻ എംബസി പ്രതിനിധികൾ സന്ദർശിച്ചിരുന്നു. മൂന്നു വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം അടുത്ത ആഴ്ച മുനു മഹാവർ ഒമാനോട് വിടപറയും. മാല ദ്വീപിലെ ഹൈകമീഷണർ ആയാണ് പുതിയ നിയമനം. ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി അമിത് നാരംഗ് ഈ മാസം തന്നെ ചുമതലയേൽക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല