
സ്വന്തം ലേഖകൻ: 2023 വരെ സർക്കാർ ഫീസുകളൊന്നും വർധിപ്പിക്കില്ലെന്നും പുതിയ ഫീസുകൾ ഏർപ്പെടുത്തില്ലെന്നും ദുബായ് സർക്കാർ അറിയിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി.
മൂന്നു വർഷത്തേക്ക് സർക്കാർ ഫീസുകളുടെ വർധന നിർത്തിവെച്ച് 2018ൽ ഉത്തരവിറക്കിയിരുന്നു. ഇതാണ് 2023 വരെ നീട്ടിയത്. കോവിഡ് സമയത്ത് ബുദ്ധിമുട്ടുന്ന പ്രവാസികൾക്കും സംരംഭകർക്കും ഏറെ ആശ്വാസകരമായ നടപടിയാണിത്. എമിറേറ്റിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സാമൂഹിക സ്ഥിരത ഉറപ്പാക്കാനും മത്സരശേഷി വർധിപ്പിക്കാനും ഇത് ഉപകരിക്കുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. പൗരൻമാർക്കും പ്രവാസികൾക്കും ക്ഷേമം ഉണ്ടാകണമെന്ന ശൈഖ് മുഹമ്മദിെൻറ ആഗ്രഹത്തിെൻറ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപിച്ച 2020 മാർച്ച് മുതൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് ദുബായ് സർക്കാർ. ഈ കാലയളവിൽ അഞ്ച് സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 700 കോടി ദിർഹമാണ് മാറ്റിവെച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്നവരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പാക്കേജുകൾ പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല