സ്വന്തം ലേഖകൻ: ദുബായിലെ ഭൂരിപക്ഷം ഇന്ത്യൻ സ്കൂളുകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കൂടുതൽ കുട്ടികൾ ക്ലാസിലെത്തുെമന്ന പ്രതീക്ഷയിൽ അധ്യാപകർ. കോവിഡ് ഭീതി കുറഞ്ഞ പശ്ചാത്തലത്തിൽ കുട്ടികളെ സ്കൂളിലയക്കാൻ സന്നദ്ധമാകുന്ന രക്ഷിതാക്കളുടെ എണ്ണം വർധിച്ചതായി അധികൃതർ വ്യക്തമാക്കുന്നു.
എന്നാൽ മുഴുവൻ കുട്ടികളെയും പ്രതീക്ഷിക്കാൻ കഴിയുന്ന സാഹചര്യമില്ലാത്തതിനാൽ ഒാൺലൈൻ പഠനവും തുടരാനാണ് സ്കൂളുകളുടെ തീരുമാനം. മിക്ക സ്കൂളുകളും രക്ഷിതാക്കളുടെ അഭിപ്രായമറിയാൻ സർവേകൾ പൂർത്തീകരിച്ചിട്ടുണ്ട്. അമ്പത് ശതമാനം രക്ഷിതാക്കളും കുട്ടികളെ അയക്കാൻ സന്നദ്ധരാണെന്നാണ് റിപ്പോർട്ടുകൾ.
ബാച്ചുകളാക്കി ഇടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നൽകാനാണ് പല സ്കൂളുകളും ആലോചിക്കുന്നത്. കോവിഡ് പ്രോേട്ടാകോൾ പാലിക്കേണ്ടതിനാൽ ക്ലാസിൽ കുട്ടികളുടെ എണ്ണത്തിന് നിയന്ത്രണം ഉള്ളതിനാലാണ് ബാച്ചുകളാക്കുന്നത്. കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും സ്കൂൾ വാഹനങ്ങളിൽ വരുന്ന കുട്ടികളുടെ എണ്ണം മുൻ വർഷങ്ങളെക്കാൾ വർധിച്ചതായും സ്കൂൾ അധികൃതർ വ്യക്തമാക്കി.
മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിനേഷൻ എടുക്കുന്നതിന് പ്രോത്സാഹനം നൽകുന്നതായും പതിയെ ആണെങ്കിലും ക്ലാസുകളിൽ കൂടുതൽ കുട്ടികളെത്തുമെന്ന പ്രതീക്ഷയിലാണെന്നും സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. റമദാനിലെ സമയമാറ്റം അല്ലാതെ സാധാരണ സമയക്രമത്തിൽ മാറ്റമില്ലാതെയാണ് ക്ലാസുകൾ നടക്കുക. ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഏപ്രിൽ 11നാണ് ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല