1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

സ്വന്തം ലേഖകന്‍: ‘ട്രംപ് രാജിവെച്ചു!’ വായനക്കാരെ ഞെട്ടിച്ച് വ്യാജ വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജന്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണിലെ വിവിധ ഭാഗങ്ങളില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പുറത്തിറങ്ങി.. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി പുറത്തിറങ്ങിയ പത്രം വൈറ്റ് ഹൗസിനു മുന്നിലും വിതരണം ചെയ്യുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങുന്നത്. മെയ് 1. 2019 എന്ന ഡേറ്റ്‌ലൈനൊടുകൂടിയാണ് പത്രം പുറത്തിറങ്ങിയത്. ഒറ്റ നോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ആണെന്ന തോന്നുന്ന പത്രത്തിന്റെ ഡേറ്റ്‌ലൈന്‍ മാത്രമാണ് വായനക്കാരന് സംശയം തോന്നിപ്പിക്കുകയുള്ളൂ.

പത്രത്തിലുടനീളം ട്രംപ് വിരുദ്ധ വാര്‍ത്തകളായിരുന്നു. ഒന്നാം പേജിലെ ആദ്യ കോളം തന്നെ ട്രംപ് രാജിവെച്ചതിനെ തുടര്‍ന്ന് ലോകത്താകമാനം നടക്കുന്ന ആഘോഷ പരിപാടികളാണ് വാര്‍ത്തയാക്കിയത്. പത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറങ്ങിയെങ്കിലും ബുധനാഴ്ച ഉച്ചയോടു കൂടി ഓഫ്‌ലൈനായി. രാജ്യത്തുടനീളമുള്ള സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ട്രംപിന്റെ രാജിവാര്‍ത്തയെന്നും വ്യാജ റിപ്പോര്‍ട്ടില്‍ പറയുന്നു. സൗജന്യമായാണ് ഇവര്‍ പത്രം വിതരണം ചെയ്തത്.

അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന വനിതാ മാര്‍ച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വ്യാജ പത്രം ഇറക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ‘ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു, വാഷിങ്’ണ്‍ പോസ്റ്റില്‍ നിങ്ങള്‍ വിശ്വസിച്ചേ മതിയാവൂ’ എന്ന് വിളിച്ചു പറഞ്ഞ് ക്യാമ്പയിനിങ്ങിന്റെ ഭാഗമായവര്‍ പത്രം വിതരണം ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.

വാഷിങ്ടണ്‍ ഡിസി വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജ എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അവരുടെ വെബ്‌സൈറ്റും പത്രത്തിന്റെ സൈറ്റിനെ അനുകരിച്ച പുറത്തിറക്കിയിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. വിതരണം ചെയ്യുന്നത് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഉത്പന്നങ്ങളല്ലെന്നും വിഷയം ഗൗരവമായി കാണുന്നതായും പത്രത്തിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.