സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ സെപ്റ്റംബർ 14ന് തുടങ്ങുമെന്ന് ഗൾഫ് എയർ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് ആദ്യ സർവീസുകൾ. ഉടൻതന്നെ ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിൽനിന്നും സർവീസ് ആരംഭിക്കുമെന്ന് ഗൾഫ് എയർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്ൾ കരാറിെൻറ അടിസ്ഥാനത്തിലാണ് സർവീസ് ആരംഭിക്കുന്നത്.
ബഹ്റൈനിൽ എത്തുന്നവർ ബി അവെയർ എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. എല്ലാവരും സ്വന്തം ചെലവിൽ പി.സി.ആർ ടെസ്റ്റിന് വിധേയരാകണം. ഇതിെൻറ ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇതിനായി 60 ദിനാർ അടക്കണം. ഇത് ബി അവെയർ ആപ്പ് വഴിയോ ബഹ്റൈൻ ഇ ഗവൺമെൻറ് പോർട്ടൽ വഴിയോ വിമാനത്താവളത്തിലെ കിയോസ്ക് മുഖേനയോ അടക്കാവുന്നതാണ്.
എയർ ബബ്ൾ പ്രകാരം ബഹ്റൈൻ പൗരൻമാർക്കും റസിഡൻറ് പെർമിറ്റുള്ളവർക്കും ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരാൻ കഴിയും. ഇതിനുപുറമേ, ബഹ്റൈനിൽ സാധുവായ ഏത് വിസയുള്ള ഇന്ത്യക്കാർക്കും ഇങ്ങോട്ട് വരാം. ഇവർ ബഹ്റൈനിലേക്ക് മാത്രം വരുന്നവരായിരിക്കണം എന്ന നിബന്ധനയുണ്ട്. ടിക്കറ്റ് നൽകുന്നതിന് മുമ്പ് യാത്രക്കാർക്ക് യാത്രാ തടസ്സങ്ങളൊന്നുമില്ലെന്ന് ബന്ധപ്പെട്ട വിമാനക്കമ്പനികൾ ഉറപ്പുവരുത്തണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല