1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കു പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേന്ദ്ര നടപടി പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്നു. കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൊവിഡ് പരിശോധനക്ക് കൂടുതൽ തുക ചെലവഴിക്കേണ്ട സ്ഥിതിയാണ്. സർക്കാർ എന്തെങ്കിലും ഇളവ് പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയിലാണ് പലരും.

തിങ്കളാഴ്ച അർധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ നെഗറ്റിവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം എന്നാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നാട്ടിൽ എത്തുേമ്പാൾ വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ വീണ്ടും ടെസ്റ്റ് നടത്തുകയും വേണം.

ബഹ്റൈൻ ഉൾപ്പെടെ മറ്റു പല രാജ്യങ്ങളും നിശ്ചിത പ്രായപരിധിയിൽ താഴെയുള്ള കുട്ടികളെ കൊവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബഹ്റൈനിലേക്കു വരുന്ന ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കൊവിഡ് പരിശോധന വേണ്ട. മറ്റ് ഗൾഫ് രാജ്യങ്ങളും ഇക്കാര്യത്തിൽ സമാനമായ ഇളവ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള യാത്രക്ക് പുതിയ നിബന്ധന നടപ്പാക്കുേമ്പാൾ കുട്ടികൾക്ക് ഒഴിവുണ്ടോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു പ്രവാസികളിൽ പലരും കഴിഞ്ഞ ദിവസങ്ങളിൽ. അടുത്ത ദിവസങ്ങളിൽ യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് കൂടുതൽ ആശങ്കയിലായത്.

നിലവിലെ ഉത്തരവു പ്രകാരം കുട്ടികൾക്ക് ഒഴിവില്ല എന്നാണ് വിമാനക്കമ്പനികളും പറയുന്നത്. കുട്ടികൾ ഉൾപ്പെടെ എല്ലാവരും യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.