സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ (നിയന്ത്രിത വിമാന സർവിസ്) ധാരണപ്രകാരമുള്ള വിമാന സർവിസുകൾ പ്രഖ്യാപിച്ചു.മസ്കത്തിൽനിന്ന് 11 ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സർവിസുകൾ ഉണ്ടാവുക. കോവിഡ് മൂലം രണ്ടു രാജ്യങ്ങൾക്കിടയിൽ റദ്ദാക്കിയ വ്യോമ ഗതാഗതം താൽക്കാലികമായി പുനരാരംഭിക്കുന്നതിനുള്ള താൽക്കാലിക സംവിധാനമാണ് എയർ ബബിൾ.
എയർഇന്ത്യ മസ്കത്തിൽനിന്ന് കേരളത്തിലെ നാലു വിമാനത്താവളങ്ങൾക്കും ബംഗളൂരു/ മംഗളൂരു, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലഖ്നോ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും സർവിസ് നടത്തും. ഒമാൻ എയർ കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് പറക്കുക. സലാം എയർ കോഴിക്കോ േട്ടക്കും തിരുവനന്തപുരത്തേക്കും സർവിസ് നടത്തും.
ഒക്ടോബർ 25 വരെ അനുവദിച്ചിട്ടുള്ള ഒാരോ ഇന്ത്യൻ നഗരങ്ങളിലേക്കും രണ്ടു പ്രതിവാര സർവിസുകൾക്കാണ് അനുമതിയുണ്ടാവുക. തുടർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം എണ്ണം വർധിപ്പിക്കാൻ അനുമതി നൽകും. ഇരു രാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിർദേശങ്ങളും കോവിഡ് മാനദണ്ഡങ്ങൾക്കും അനുസരിച്ചായിരിക്കും സർവിസ്.
എയർഇന്ത്യ എക്സ്പ്രസിൽ 65 റിയാൽ മുതൽ 92 റിയാൽ വരെയാണ് കേരളത്തിലേക്കുള്ള നിരക്ക്. തിരിച്ച് 65 റിയാൽ മുതൽ 90 റിയാൽ വരെയും നൽകണം. ഒമാൻ എയർ കൊച്ചിയിലേക്ക് 132 റിയാൽ വരെയും തിരിച്ച് 172 റിയാൽ വരെയുമാണ് ഇൗടാക്കുന്നത്.സലാം എയർ കേരളത്തിലേക്ക് 85 റിയാൽ വരെയും തിരിച്ച് 67 റിയാൽ വരെയുമാണ് ഇൗടാക്കുന്നത്.
ഒക്ടോബർ 25 വരെ രണ്ടു പ്രതിവാര സർവിസുകൾ പ്രകാരമാണ് ഉണ്ടാവുക. ഒരാഴ്ചയിൽ ഒരു വശത്തേക്കുള്ള യാത്രക്കാരുടെ എണ്ണം 10,000ത്തിൽ കവിയരുതെന്നതാണ് എയർ ബബിൾ ധാരണപ്രകാരമുള്ള നിബന്ധനയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നവംബർ 30 വരെയാണ് എയർ ബബിൾ ധാരണ നിലവിലുണ്ടാവുക.
ഇരു രാജ്യങ്ങളിലേക്കുമുള്ള പ്രവേശനാനുമതി ടിക്കറ്റുകൾ നൽകുേമ്പാൾ വിമാന കമ്പനികൾ ഉറപ്പുവരുത്തണം.വിമാന കമ്പനികൾക്ക് ടിക്കറ്റുകൾ വെബ്സൈറ്റ് വഴിയോ ട്രാവൽ ഏജൻറുമാർ വഴിയോ വിൽപന നടത്താവുന്നതാണ്. ഒമാനിലേക്ക് എത്തുന്ന യാത്രക്കാർ Covid19.moh.gov.om/#/traveler-reg എന്ന വെബ്സൈറ്റ് വഴി യാത്രക്കാരുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയും പി.സി.ആർ പരിശോധനക്ക് വേണ്ട പണമടക്കുകയും വേണമെന്ന് ഒമാൻ വിമാനത്താവള കമ്പനിയും അറിയിച്ചു.
തറാസുദ് പ്ലസ്, എച്ച് മുഷ്രിഫ് എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയും വേണം.വിമാനത്താവളത്തിലെ തിരക്ക് കുറക്കുന്നതിെൻറ ഭാഗമായാണ് നിർദേശം. ഒമാനിലേക്ക് എത്തുന്നവർക്ക് 30 ദിവസത്തെ കോവിഡ് ചികിത്സക്കായുള്ള ഇൻഷുറൻസും ആവശ്യമാണ്. ഒമാൻ എയർ, സലാം എയർ ടിക്കറ്റുകൾക്കൊപ്പം ഇൻഷുറൻസും ലഭിക്കുന്ന സംവിധാനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല