സ്വന്തം ലേഖകൻ: ജമ്മുകശ്മീരിലെ സാംബയിൽ പാക് അതിർത്തിയോട് ചേർന്ന് രഹസ്യ തുരങ്കം കണ്ടെത്തിയതായി ബി.എസ്.എഫ്. പാക് അതിർത്തിയിൽ നിന്ന് ആരംഭിച്ച് സാംബയിൽ അവസാനിക്കുന്ന തുരങ്കമാണ് കണ്ടെത്തിയതെന്ന് ജമ്മു ബി.എസ്.എഫ് ഐ.ജി എൻ.എസ് ജാംവാൾ പറഞ്ഞു.
അതിർത്തിയിലെ ഫെൻസിങ്ങിന് സമീപം ഇന്ത്യൻ പ്രദേശത്ത് 3-4 അടി വ്യസവും ഏകദേശം 20 അടി നീളമുള്ള തുരങ്കമാണ് കണ്ടത്. പാകിസതാൻ നിർമിതമായ ചാക്കുകളിൽ മണൽ നിറച്ച് തുരങ്കത്തിെൻറ മുഖം മറച്ച നിലയിലാണ. ചാക്കുകളിൽ കറാച്ചിയിൽ നിന്നുള്ളതെന്ന് സൂചിപ്പിക്കുന്ന അടയാളങ്ങളുണ്ട്. അതിർത്തിയിൽ നിന്നും 170 മീറ്റർ അകലെ ഇന്ത്യൻ ഭാഗത്തേക്ക് തുറക്കുന്ന രീതിയിലാണ് തുരങ്കമുള്ളത്.
തുരങ്കം മറച്ച മണൽചാക്കുകളുടെ മുകളിൽ പാകിസ്താനിൽ നിന്നുള്ളതെന്ന പ്രിൻറും അടയാളങ്ങളുണ്ടെന്നും കൃത്യമായ ആസൂത്രണത്തോടെ, നിർമാണ സാങ്കേതികത സഹായങ്ങളോടെയും കുഴിച്ചതാണെന്ന് വ്യക്തമാണെന്നും ബി.എസ്.എഫ് ഐ.ജി പ്രതികരിച്ചു. പാകിസ്താൻ റേഞ്ചേഴ്സിൻെറയും മറ്റ് ഏജൻസികളുടെയും സമ്മതമോ സഹായമോ ഇല്ലാതെ ഇത്രയും വലിയ തുരങ്കം നിർമ്മിക്കാൻ കഴിയില്ലെന്നാണ് സൂചന. സംഭവം വിശദമായി അന്വേഷിക്കുമെന്നും ബി.എസ്.എഫ് ഐ.ജി എൻ. എസ് ജാംവാൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി ജമ്മുവിലെ വിവിധ സെക്ടറുകളിൽ നിരവധി നുഴഞ്ഞുകയറ്റശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല