1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2019

സ്വന്തം ലേഖകന്‍: പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിയുക്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സാധിക്കാത്ത സാഹചര്യത്തില്‍ ഇസ്രഈല്‍ വീണ്ടും തെരഞ്ഞടെുപ്പിനൊരുങ്ങുന്നു. ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും ഇതര പാര്‍ട്ടികളുമായി സഖ്യം ചേരാന്‍ സാധിക്കാത്തതാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.

സെപ്തംബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അത് വരെ നെതന്യാഹു പ്രധാനമന്ത്രിയായി തുടരും. 45 വോട്ടുകള്‍ക്കെതിരെ 74 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റ് പിരിച്ചു വിടാന്‍ തീരുമാനിച്ചത്. ഇസ്രഈലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയുക്ത പ്രധാനമന്ത്രി സഖ്യം രൂപീകരിച്ച് സര്‍ക്കാറുണ്ടാക്കുന്നതില്‍ പരാജയപ്പെടുന്നത്.

‘ഞങ്ങള്‍ക്ക് വിജയം ഉറപ്പു വരുത്തു പ്രചാരണം ഞങ്ങള്‍ നടത്തും. ഞങ്ങള്‍ ജയിക്കും, പെതു ജനവും’ വോട്ടെടുപ്പിന് ശേഷം നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. 120 സീറ്റുകളുള്ള ഇസ്രഈല്‍ പാര്‍ലമെന്റി

ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 120ല്‍ 35 സീറ്റുകളാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി നേടിയത്. അവിഗ്‌ദോര്‍ ലിബെര്‍മാന്റെ യിസ്രഈല്‍ ബെയ്‌തെനു പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കാന്‍ നെതന്യാഹു ശ്രമിച്ചെങ്കിലും, ജൂത സെമിനാരി വിദ്യാര്‍ത്ഥികളെ നിര്‍ബന്ധ സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള കരട് രേഖ മാറ്റുന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ അലസുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.