സ്വന്തം ലേഖകൻ: ഇസ്രായേലുമായി കഴിഞ്ഞമാസം ഒപ്പുവെച്ച കരാറിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അംഗീകാരം നൽകിയത്.
കരാർ സംബന്ധിച്ച ഭരണഘടന നടപടികൾ തുടങ്ങാനും കരാറിന് അംഗീകാരം നൽകുന്ന ഫെഡറൽ ഉത്തരവ് പുറപ്പെടുവിക്കാനും നിർദേശം നൽകി. രാജ്യത്തിെൻറ വികസനത്തിന് കരാർ ഗുണം ചെയ്യുമെന്ന് യോഗം വിലയിരുത്തി. സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ളതാണ് കരാർ. സാമ്പത്തിക, സാംസ്കാരിക, വൈജ്ഞാനിക രംഗങ്ങളിലെ വികസനത്തിന് കരാർ വഴിയൊരുക്കും. മിഡിൽ ഈസ്റ്റിലെ വെല്ലുവിളികൾ മറികടക്കാൻ കരാർ സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
യുഎഇയ്ക്ക് പിന്നാലെ ബഹ്റൈനും ഇസ്രായേലുമായി കൂടുതൽ സഹകരണത്തിന്. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത് വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള ധാരണാ പത്രങ്ങൾ. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, സൗഹൃദ ബന്ധങ്ങൾ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു പുറമെയാണ് ധാരണാ പത്രങ്ങളിലും ഒപ്പിട്ടത്.
സാമ്പത്തിക, വ്യാപാര ബന്ധം, വാർത്തവിനിമയം, വാണിജ്യം, വ്യോമ സേവനങ്ങൾ, ജനങ്ങളുടെ സഞ്ചാരം, ബാങ്കിങ്-ധനകാര്യ സേവനങ്ങൾ, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുക. ആരോഗ്യ പരിപാലനം, സാേങ്കതികവിദ്യ, വിനോദ സഞ്ചാരം, കൃഷി, വ്യോമഗതാഗതം തുടങ്ങിയ മറ്റു മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും ചർച്ച ചെയ്തു. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സാന്നിധ്യത്തിൽ കഴിഞ്ഞമാസം 15ന് വാഷിങ്ടണിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിക്കനുസൃതമായാണ് ബഹ്റൈനും ഇസ്രായേലും സഹകരണം വിപുലപ്പെടുത്തുന്നത്. മധ്യപൂർവ ദേശത്ത് സമാധാനം ഉറപ്പുവരുത്താനുള്ള ചുവടുവെപ്പായാണ് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല