സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം.
ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് ജൂലൈ 21വരെ സർവീസുണ്ടാകില്ലെന്ന് അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയർവെയ്സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത്തിഹാദിെൻറ വെബ്സൈറ്റിലും ട്വിറ്ററിൽ യാത്രക്കാരുടെ ചോദ്യത്തിന് മറുപടിയായും ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
അടുത്ത മാസം ഏഴിന് ശേഷം സർവീസുകൾ പുനരാരംഭിക്കുമോ എന്ന സംശയമുന്നയിച്ച യാത്രക്കാരനാണ് ഇത്തിഹാദ് ട്വിറ്ററിൽ മറുപടി നൽകിയത്. വൈകാതെ ഇക്കാര്യം വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്തു. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായാണ് യാത്രവിലക്ക് പ്രഖ്യാപിച്ചത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറ് വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല