സ്വന്തം ലേഖകൻ: ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയുള്ള ൈഡ്ര ഡേ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. ഒരു ദിവസം മാത്രം മദ്യം ഒഴിവാക്കിയത് കൊണ്ട് ഗുണമില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തൽ.
എക്‌സൈസ് വകുപ്പ് ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഡ്രൈ ഡേ ഒഴിവാക്കണമെന്നാണ് ടൂറിസം വകുപ്പിേൻറയും നിലപാട്. അതേസമയം, നിലവിലെ മദ്യനയം മാറ്റുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിലേയും ഇടത് മുന്നണിയിലേയും ചർച്ചക്ക് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. കേരളത്തിൽ പബ്ബുകൾ അനുവദിക്കാനുള്ള തീരുമാനവും പുതിയ മദ്യനയത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. മാർച്ചിൽ പുതിയ മദ്യനയമ പ്രഖ്യാപിക്കും. അപ്പോൾ മാത്രമേ ഇക്കാര്യം പരിഗണിക്കൂവെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് നിലവിൽ ഒന്നാം തീയതി മദ്യശാലകൾ തുറക്കില്ല. ഡ്രൈഡേ എന്നറിയപ്പെടുന്ന ഈ സംവിധാനം നിർത്തലാക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.
ഇ കെ നായനാര്‍ സര്‍ക്കാരില്‍, ടി. ശിവദാസമേനോന്‍ എക്‌സൈസ് മന്ത്രിയായിരിക്കേയായിരുന്നു എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടാൻ തീരുമാനമെടുത്തത്. ശമ്പളദിവസം കണക്കിലെടുത്തായിരുന്നു ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല