
സ്വന്തം ലേഖകൻ: കിം ജോങ് ഉൻ ആരോഗ്യത്തോടെയുണ്ടെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയയിലെ നേതാവിനു കുഴപ്പമൊന്നുമില്ലെന്നു കരുതാൻ തക്ക ഇന്റലിജൻസ് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ മന്ത്രി കിം യോൻ ചുൽ അവകാശപ്പെട്ടു.
“കിമ്മിന്റെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവ വികാസവും ഇല്ല. എന്തു തരം രഹസ്യ വിവരമാണ് കിട്ടിയതെന്ന് വെളുപ്പെടുത്താനാകില്ല. വളരെ സങ്കീർണമായ വിശകലന പ്രക്രിയ വേണ്ടി വന്നു എന്നു മാത്രം പറയാം,” സോളിൽ നടന്ന ഉന്നതതല യോഗത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ്-19 കാരണമായിരിക്കാം കിം പൊതുപരിപാടികള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉത്തര കൊറിയന്‍ ഭരണത്തലവനായ കിം ജോന് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ദക്ഷിണ കൊറിയ ചൊവ്വാഴ്ച ഇത്തരമൊരു പ്രസ്താവന നടത്തിയത്.
ഉത്തര കൊറിയയില്‍ ഇതു വരെ ഒരാള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എങ്കിലും വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും ഉത്തര കൊറിയ സ്വീകരിച്ചിട്ടുണ്ട്. മുത്തച്ഛനും രാജ്യത്തിന്റെ മുന്‍ ഭരണത്തലവനുമായ കിം ഇല് സുങ്ങിന്റെ ജന്മദിനാഘോഷച്ചടങ്ങ് കിം ജോങ് ഉന്‍ ഇതു വരെ ഒഴിവാക്കിയിട്ടില്ല. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷ പരിപാടിയില്‍ നിന്ന് കിം വിട്ടു നിന്നത് നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല