
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്കുള്ള 32.രാജ്യങ്ങളുടെ പട്ടിക പുന പരിശോധിക്കുന്നു. ഇത് സംബന്ധിച്ചുള്ള സുപ്രീം കൗണ്‍സില്‍ നിര്‍ദേശം പ്രതി വാര മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
കൂടാതെ കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന് വലിച്ചതിനെ തുടുര്ന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും ക്യാബിനറ്റ് യോഗത്തില്‍ പരിശോധിക്കും. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് നല്കിയ ഉത്തരവ്.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ആഗസ്റ്റില്‍ 88,792 പേര് യാത്ര ചെയ്തതായി ഡിജിസിഎ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ആഗസ്റ്റ് ഒന്ന് മുതലാണ് കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും വാണിജ്യ വിമാന സര്‍വിസ് ആരംഭിച്ചത്. 1152 വിമാനങ്ങളാണ് ഇതിനകം സര്‍വിസ് നടത്തിയത്. 582 വിമാനങ്ങളില്‍ 65,368 യാത്രക്കാര്‍
കുവൈത്തില്‍നിന്ന് പുറത്തേക്കും 570 വിമാനങ്ങളില്‍ 23,424 യാത്രക്കാര്‍ കുവൈത്തിലേക്കും എത്തി ചേര്‍ന്നു. ഇന്ത്യയിലേക്കാണ് കൂടുതല്‍ പേര് യാത്ര ചെയ്തത്. 141 വിമാനങ്ങളിലായി 22,876 യാത്രക്കാര്‍ ഇന്ത്യയിലേക്കും, കൂടാതെ തുര്‍ക്കി, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതല്‍ പേരും യാത്ര ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല