സ്വന്തം ലേഖകൻ: ശൈത്യകാല പ്രതിരോധ കുത്തിവെപ്പോ മറ്റു വാക്സിനുകളോ സ്വീകരിച്ചവർ ഒരു മാസത്തിനകം കോവിഡ് വാക്സിൻ എടുക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. ശൈത്യകാല വാക്സിൻ എടുത്തവർക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിന് തടസ്സമില്ല. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലും കഴിയണമെന്ന് മാത്രം. ഒരുമാസത്തിന് ശേഷം എടുക്കുന്നതാണ് നല്ലത്. കോവിഡ് ബാധിച്ചവർ മൂന്ന് മാസം കഴിഞ്ഞുമാത്രം പ്രതിരോധ കുത്തിവെപ്പെടുക്കുയാണ് ഉത്തമമെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യ, മരുന്ന് അലർജിലുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷന് അപ്പോയൻറ്മെൻറ് എടുക്കാൻ രജിസ്റ്റർ ചെയ്യുേമ്പാൾ ഇക്കാര്യങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തെറ്റായ വിവരങ്ങൾ നൽകി അപ്പോയൻറ്മെൻറ് നേടരുതെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
അതിനിടെ ജനസംഖ്യ സന്തുലനം, സ്വദേശിവത്കരണം തുടങ്ങിയ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഡോ. ഹിഷാം അൽ സാലിഹ് എം.പി വ്യക്തമാക്കി. ജനസംഖ്യ സന്തുലനത്തിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്ന് പിന്നോട്ടുപോകാൻ സർക്കാറിനെ അനുവദിക്കില്ല. ഉടനെയൊന്നും അവസാനിക്കുന്നതല്ല ഇൗ നടപടികൾ. ലക്ഷ്യംവെക്കുന്ന നിലയിൽ എത്തുന്നതുവരെ തുടരും. ഇതിന് പാർലമെൻറ് അംഗങ്ങളുടെ മേൽനോട്ടവും സമ്മർദവുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ പാർലമെൻറിലെ അംഗങ്ങളും സജീവമായി ആവശ്യപ്പെട്ടിരുന്നതാണ് വിദേശികളുടെ സാന്നിധ്യം കുറച്ച് ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്നത്. പ്രതിപക്ഷ അംഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള പുതിയ പാർലമെൻറും ഇതേ പാത പിന്തുടരുമെന്നാണ് സൂചന. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ പത്തു വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞ പാർലമെൻറിന്റെ വിവിധ സമിതികൾ അംഗീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല