സ്വന്തം ലേഖകൻ: കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് നൽകാൻ കുവൈത്ത് 600 ദശലക്ഷം ദീനാർ വകയിരുത്തും. ഇതിനായി പ്രത്യേക നിയമനിർമാണം നടത്തും. മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ പാർലമെൻറിെൻറ പരിഗണനക്ക് അയക്കും. പാർലമെൻറ് അംഗങ്ങൾക്കും എതിർപ്പിന് സാധ്യതയില്ലാത്തതിനാൽ കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ് ലഭിക്കുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കോവിഡ് മഹാമാരി നേരിടാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സേവനത്തിലേർപ്പെട്ട ആരോഗ്യ ജീവനക്കാർക്ക് രാജ്യത്തിെൻറ അംഗീകാരം കൂടിയാകും നിർദിഷ്ട ബോണസ്.
ആരോഗ്യ ജീവനക്കാർ ഉറപ്പായും ഇടംപിടിക്കുന്ന പട്ടികയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റാരൊക്കെ ഇടംപിടിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന ജീവനക്കാരെ പരിഗണിക്കും.
അതിനിടെ കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 13 പേർകൂടി അറസ്റ്റിലായതായി പോലീസ് അറിയിച്ചു. 11 കുവൈത്തികളും രണ്ട് വിദേശികളുമാണ് പിടിയിലായത്.ഫർവാനിയ ഗവർണറേറ്റിൽ രണ്ടുപേർ, ജഹ്റ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ ആറുപേർ എന്നിങ്ങനെയാണ് പിടിയിലായത്.
കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല