1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2021

സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി. റമദാന്റെ അവസാന പത്തു ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അല്‍ ജാറള്ള വ്യക്തമാക്കിയത്.

രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വിദേശി സമൂഹങ്ങള്‍ പ്രതിരോധ കുത്തിവെപ്പിനായി മുന്നോട്ട് വരണമെന്നും ഡോ. ഖാലിദ് അല്‍ ജാറള്ള അഭിപ്രായപെട്ടു. രണ്ടു മാസത്തിനുള്ളില്‍ രാജ്യത്തെ 70 ശതമാനം ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനാണ് നീക്കം.

ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുറന്നതായും വാക്സിന്‍ എടുക്കുന്നതിനു എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതിയതായി 1,429 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. 9 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.