1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2021

സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് മടങ്ങിയെത്തുന്ന യാത്രക്കാരുടെ ഹോം ക്വാറന്റൈൻ കാലയളവ് സിക്ക് ലീവായി കണക്കാക്കില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

രാജ്യത്തേക്ക് വരുന്ന എല്ലാവര്‍ക്കും 72 മണിക്കൂര്‍ നേരത്തേക്ക് നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്നതാണ് നിയമം. ഇത് സിക്ക് ലീവായി കണക്കാക്കില്ലെന്നാണ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം ആണ് രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായി അറിയിച്ചത്.

ഒമിക്രോണ്‍ ലോകത്ത് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. ഹോം ക്വാറന്റൈൻ കാലയളവില്‍ ആരും വീ‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനോ പാടില്ല. ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നടത്തണം.

രാജ്യത്തേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് ഫലം കെെവശം ഉണ്ടായിരിക്കണം ഇതിന് ശേഷം കുവൈത്തില്‍ വന്നാല്‍ പരിശോധന നടത്തണം. ഈ സമയത്ത് എടുക്കുന്ന ലീവുകള്‍ ആണ് സിക്ക് ലീവ് ആയി പരിഗണിക്കില്ലെന്ന് അധിക‍ൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അതേസമയം കുവൈത്തില്‍ എത്തി 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധന നെഗറ്റീവ് ആയാൽ ഹോം ക്വാറന്റൈൻ അവസാനിപ്പിക്കാം. കുവൈത്തിലേക്ക് വരുന്നവര്‍ പിസിആർ പരിശോധനാ ഫലങ്ങൾ ആപ്പില്‍ അപ്ഡേറ്റ് ചെയ്യാന്‍ മറക്കരുത്. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെ വാക്‌സിന്‍ എടുക്കാത്തവരായി കണക്കാക്കാന്‍ ആണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല യോഗം തീരുമാനിച്ചിരിക്കുന്നത്.

എല്ലാവരും ബൂസ്റ്റര്‍ സോസ് സ്വീകരിക്കാന്‍ മുന്നോട്ട് വരണം എന്ന് കഴി‍ഞ്ഞ ദിവസം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെയാണ് പ്രതിരോധ ശേഷി കൈവരിക്കാത്തവരായി കണക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൊവിഡ് പ്രതിരോധ ആപ്പില്‍ ഇവരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാവുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.